സിഖ് വിഘടനവാദികള്‍; ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ

  • കാനഡയുടെ പരാമര്‍ശം അസംബന്ധവും അടിസ്ഥാനരഹിതവുമെന്ന് ഇന്ത്യ
  • വാഷിംഗ്ടണ്‍ പോസ്റ്റിന് വിവരങ്ങള്‍ നല്‍കിയത് ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സഹ മന്ത്രിയും!
;

Update: 2024-11-02 11:36 GMT
India Protests Allegations Against Amit Shah

സിഖ് വിഘടനവാദികള്‍; ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ

  • whatsapp icon

സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തിയതായും ഒട്ടാവയിലെ പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നടപടികളെ പരാമര്‍ശിച്ച് നയതന്ത്ര കുറിപ്പ് കൈമാറിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഉപമന്ത്രി ഡേവിഡ് മോറിസണ്‍ സമിതിക്ക് മുമ്പാകെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ജെയ്സ്വാള്‍ പറഞ്ഞു.

നേരത്തെ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ഡ്രൂയിനും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണും വാഷിംഗ്ടണ്‍ പോസ്റ്റിന് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സമ്മതിച്ചിരുന്നു. എന്നാല്‍ ഷായുടെ ഇടപെടലിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞില്ല.

'ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും മറ്റ് രാജ്യങ്ങളെ സ്വാധീനിക്കാനും കനേഡിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ബോധപൂര്‍വം അടിസ്ഥാനരഹിതമായ സൂചനകള്‍ ചോര്‍ത്തി' എന്ന് എംഇഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ 'സാധ്യതയുള്ള' പങ്കാളിത്തം ട്രൂഡോ ആരോപിച്ച കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് തിരിച്ചടി നേരിട്ടിരുന്നു. 

Tags:    

Similar News