ഐടിസിക്ക് മാർച്ച് പാദത്തിൽ 5,020 കോടിയുടെ ലാഭം; വരുമാനം 1.40% ഉയർന്നു

  • വരുമാനം 17,752.87 കോടി രൂപയിലെത്തി
  • സിഗരറ്റ് ബിസിനസിൽ നിന്നുള്ള വരുമാനം 7 ശതമാനം വർധിച്ചു
  • ഓഹരിയൊന്നിന് 7.50 രൂപ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു

Update: 2024-05-23 12:36 GMT

മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഐടിസിയുടെ അറ്റാദായം 1.31 ശതമാനം താഴ്ന്ന് 5,020.2 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ സമാന പാദത്തിൽ 5086.86 കോടി രൂപയായിരുന്നു അറ്റാദായം. 

നാലാം പാദത്തിലെ വരുമാനം 1.40 ശതമാനം വർധിച്ച് 17,752.87 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 17,506.08 രൂപയായിരുന്നു കമ്പനിയുടെ വരുമാനം. ഓഹരിയൊന്നിന് 7.50 രൂപ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. ഇതോടെ സാമ്പത്തിക വർഷത്തെ മൊത്തം ലാഭവിഹിതം 13.75 രൂപയായി. ഈ കാലയളവിലെ കമ്പനിയുടെ എബിറ്റ്‌ഡ 0.8 ശതമാനം ഇടിഞ്ഞ് 6,162.6 കോടി രൂപയിലെത്തി. എബിറ്റ്‌ഡ മാർജിൻ 70 ബേസിസ് പോയിൻ്റ് കുറഞ്ഞ് 37.2 ശതമാനമായി. 

നാലാം പാദത്തിലെ സിഗരറ്റ് ബിസിനസിൽ നിന്നുള്ള വരുമാനം 7 ശതമാനം വർധിച്ച് 8,689 കോടി രൂപയായി. സിഗരറ്റ് ബിസിനസിൻ്റെ നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) കഴിഞ്ഞ പാദത്തിൽ നിന്നും 5 ശതമാനം ഉയർന്ന് 5,157 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

ഇതേ കാലയളവിലെ എഫ്എംസിജി ഉൾപ്പെടെയുള്ള മറ്റു വിഭാഗത്തിലെ വരുമാനം 7 ശതമാനം ഉയർന്ന് 5,308 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 4,951 കോടി രൂപയായിരുന്നു. പിബിടി 5 ശതമാനം കുറഞ്ഞ് 480 കോടി രൂപയായി.

ഐടിസി ഓഹരികൾ എൻഎസ്ഇ യിൽ 0.07 ശതമാനം ഉയർന്ന് 440.20 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News