ഇടത്തരം വരുമാനകെണി; രാജ്യം പുറത്തുകടക്കണമെന്ന് നിതി ആയോഗ്

  • ഗ്രാമ-നഗര വരുമാനങ്ങള്‍ തമ്മിലുള്ള വിടവ് നികത്തണം
  • താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയ്ക്കിടയില്‍ രാജ്യം സന്തുലിതാവസ്ഥ കൈവരിക്കണം
  • വ്യവസായത്തിന്റെ മത്സരശേഷി മെച്ചപ്പെടുത്തണം

Update: 2024-07-28 05:45 GMT

നിര്‍മ്മാണത്തിലും ലോജിസ്റ്റിക്‌സിലുമുള്ള കഴിവുകള്‍ നവീകരിക്കുക, ഗ്രാമ-നഗര വരുമാനങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുക എന്നിവ ഇന്ത്യ അഭിമുഖീകരിക്കേണ്ട ഘടനാപരമായ വെല്ലുവിളികളാണെന്ന് നിതി ആയോഗ്.

'വിഷന്‍ ഫോര്‍ വികസിത് ഭാരത് @ 2047: ആന്‍ അപ്രോച്ച് പേപ്പര്‍' എന്ന തലക്കെട്ടിലുള്ള രേഖയില്‍, ഇടത്തരം വരുമാന കെണിയില്‍ നിന്ന് രാജ്യം പുറത്തുകടക്കണമെന്നും അതിനായി ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കണമെന്നും ആയോഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗിന്റെ ഒമ്പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് ഈ രേഖ ചര്‍ച്ച ചെയ്തത്.

ഊര്‍ജം, സുരക്ഷ, പ്രവേശനം, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയ്ക്കിടയില്‍ രാജ്യം സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് അനിവാര്യമാണെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കാര്‍ഷിക തൊഴിലാളികളെ ഒരു വ്യാവസായിക തൊഴിലാളികളാക്കി മാറ്റുന്നതിനും ഇന്ത്യയെ ആഗോള ഉല്‍പ്പാദന-സേവന കേന്ദ്രമാക്കി മാറ്റുന്നതിനും വ്യവസായത്തിന്റെ മത്സരശേഷി മെച്ചപ്പെടുത്തുന്നത് ഒരുപോലെ ആവശ്യമാണെന്ന് രേഖ പറഞ്ഞു.

ഇന്ത്യയെക്കുറിച്ചുള്ള ഒരു ദര്‍ശനം ഏതാനും വ്യക്തികളുടെയോ ഒരു സര്‍ക്കാരിന്റെയോ സൃഷ്ടിയാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി, അത് മുഴുവന്‍ രാജ്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാകണം.

ഇന്ത്യയെക്കുറിച്ചുള്ള ഒരു ദര്‍ശനം ഏതാനും വ്യക്തികളുടെയോ ഒരു സര്‍ക്കാരിന്റെയോ സൃഷ്ടിയാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി, അത് മുഴുവന്‍ രാജ്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാകണമെന്ന് രേഖ പറഞ്ഞു.

രേഖ അനുസരിച്ച്, ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണ്, 21-ാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാകാം. രാജ്യം അതിന്റെ കഴിവുകളില്‍ ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് കുതിക്കുന്നതായും നിതി അയോഗ് വിലയിരുത്തി.

Tags:    

Similar News