സംസ്ഥാനത്ത് 30,000 കോടി നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്

  • തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കും
  • വിഴിഞ്ഞം തുറമുഖത്തിന് കൂടുതല്‍ പ്രാധാന്യം
  • കൊച്ചിയില്‍ ഒരു ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്സ് ഹബ് സ്ഥാപിക്കും
;

Update: 2025-02-21 09:23 GMT
adani group to invest rs 30,000 crore in the state
  • whatsapp icon

അദാനി ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് & സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുകയും തിരുവനന്തപുരത്ത് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പ്, സംസ്ഥാനത്ത് സിമന്റ് നിര്‍മ്മാണ ശേഷി വികസിപ്പിക്കുന്നതിനൊപ്പം ഒരു ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്സ് ഹബ്ബ് വികസിപ്പിക്കുകയും ചെയ്യും.

വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുന്നതില്‍ അദാനി ഗ്രൂപ്പ് പങ്കാളിയാണ്, ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

'ഞങ്ങള്‍ 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുകയാണ്,'കരണ്‍ അദാനി പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 4.5 ദശലക്ഷം യാത്രക്കാരില്‍ നിന്ന് 12 ദശലക്ഷം യാത്രക്കാരായി വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 5,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ഒരു ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്സ് ഹബ് സ്ഥാപിക്കുമെന്നും കൊച്ചിയില്‍ സിമന്റ് ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊത്തത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഗ്രൂപ്പ് 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പറഞ്ഞു.

രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ ഏകദേശം 3,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Tags:    

Similar News