എയര്‍ ഇന്ത്യ നഷ്ടം 60 ശതമാനം കുറച്ചു

  • ഈ സാമ്പത്തിക വര്‍ഷം എയര്‍ഇന്ത്യയുടെ നഷ്ടം 60 ശതമാനം കുറഞ്ഞ് 4,444.10 കോടി രൂപയായി
  • 2023 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ലൈനിന്റെ നഷ്ടം 11,387.96 കോടി രൂപയായിരുന്നു

Update: 2024-09-08 10:43 GMT

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ നഷ്ടം 2023-24 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം 60 ശതമാനം കുറഞ്ഞ് 4,444.10 കോടി രൂപയായി.

2023 സാമ്പത്തിക വര്‍ഷത്തില്‍ 11,387.96 കോടി രൂപയുടെ നഷ്ടമാണ് എയര്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. വിറ്റുവരവ് 31,377 കോടി രൂപയില്‍ നിന്ന് 23.69 ശതമാനം ഉയര്‍ന്ന് 38,812 കോടി രൂപയായി.

എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി എയര്‍ ഏഷ്യ ഇന്ത്യ (എഐഎക്‌സ് കണക്ട്) ലയനവും എയര്‍ ഇന്ത്യയുമായി വിസ്താരയുടെ ലയനവും നടത്തി ഗ്രൂപ്പ് തങ്ങളുടെ വ്യോമയാന സാന്നിധ്യം ഉറപ്പിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

എയര്‍ ഇന്ത്യ അതിന്റെ ഏറ്റവും ഉയര്‍ന്ന ഏകീകൃത വാര്‍ഷിക പ്രവര്‍ത്തന വരുമാനം 51,365 കോടി രൂപയായി രേഖപ്പെടുത്തി. ഇത് 2023 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 24.5 ശതമാനം വര്‍ധിച്ചു.

വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2022-23 ലെ യാത്രക്കാരുടെ എണ്ണത്തില്‍ 82 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി മെച്ചപ്പെട്ടു.

റിപ്പോര്‍ട്ടിംഗ് വര്‍ഷത്തില്‍, 55 ആഭ്യന്തര, 44 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടെ 800 പ്രതിദിന വിമാന സര്‍വീസുകള്‍ നടത്തി 40.45 ദശലക്ഷം യാത്രക്കാര്‍ പറന്നു.

ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐഎക്‌സ് എന്നീ മൂന്ന് എയര്‍ലൈനുകള്‍ പൂര്‍ണമായി സ്വന്തമായുണ്ട് -- വിസ്താര ഗ്രൂപ്പ് സിംഗപ്പൂര്‍ എയര്‍ലൈന്‍സമായുള്ള സംയുക്ത സംരംഭമാണ്.

നവംബര്‍ 11 ന് വിസ്താരയുടെ അവസാന വിമാനം അതിന്റെ ബാനറില്‍ പ്രവര്‍ത്തിപ്പിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 12 ന് എയര്‍ ഇന്ത്യയുമായി ലയിപ്പിക്കുമെന്നും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News