ആദിത്യ എല്‍-1 വിക്ഷേപണം വിജയകരം

  • ഉപഗ്രഹത്തിന് ഇനി 125 ദിവസത്തെ യാത്ര
  • ദൗത്യത്തിനായി സര്‍ക്കാര്‍ അനുവദിച്ചത് 48 ദശലക്ഷം ഡോളര്‍
;

Update: 2023-09-02 10:59 GMT
sun mission | aditya L1 mission | isro
  • whatsapp icon

സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച രാവിലെ 11:50ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ-എല്‍1 വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമായും ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായും ചരിത്രം സൃഷ്ടിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ദൗത്യം.

വിക്ഷേപണത്തിനുശേഷം ഒരു മണിക്കൂറും നാല് മിനിറ്റും കഴിഞ്ഞ്, 12:54 ന് ആദിത്യ എല്‍1 വിജയകരമായി ഒരു ഇന്റര്‍മീഡിയറ്റ് ഭ്രമണപഥത്തില്‍ എത്തി. 125 ദിവസത്തെ യാത്രയാണ് ഇനി ഉപഗ്രഹത്തിന് മുന്നിലുള്ളത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ഉപയോഗിച്ചാണ് പേടകം വിക്ഷേപിച്ചത്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) നടത്തിയ 91 വിക്ഷേപണങ്ങളില്‍ 59 എണ്ണവും പിഎസ്എല്‍വി റോക്കറ്റുകള്‍ ഉപയോഗിച്ചാണ് നടത്തിയത്. ദൗത്യത്തിന്റെ യഥാര്‍ത്ഥ ചെലവ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഇതിനായി 48 ദശലക്ഷം ഡോളറാണ് അനുവദിച്ചത്.

ഭൂമിയില്‍നിന്ന് ഏകദേശം 15ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാന്‍ജിയന്‍ പോയിന്റിന് (എല്‍1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തില്‍ ഉപഗ്രഹമെത്തിക്കുകയാണ് ലക്ഷ്യം. ഭൂമിക്കും സൂര്യനും ഇടയിലുള്ള മൊത്തം 150 ദശലക്ഷം കിലോമീറ്ററിന്റെ 1 ശതമാനം മാത്രമാണ് ഈ ദൂരം പ്രതിനിധീകരിക്കുന്നത്. ഈ ദൗത്യത്തിലൂടെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജപ്പാന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ), ജര്‍മ്മനി എന്നിവയുള്‍പ്പെടെയുള്ളവരുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിക്കും. യാതൊരു മറവും കൂടാതെ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ ആദിത്യക്കാവും.

Tags:    

Similar News