തുടർച്ചയായ മൂന്നാം ദിവസവും ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 203.22 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 75,735.96 ലും നിഫ്റ്റി 19.75 പോയിന്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 22,913.15 ലും ക്ലോസ് ചെയ്തു.
സെൻസെസ് ഓഹരികൾ ( Top Gainers, Losers )
എൻടിപിസി, അദാനി പോർട്ട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഐടിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
ഓട്ടോ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ, പവർ, റിയൽറ്റി, പിഎസ്‌യു ബാങ്ക് എന്നിവ 1-2 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, ഫാര്‍മ, ഐടി, എഫ്എംസിജി സൂചികകൾ 0.5 ശതമാനം വരെ ഇടിവ് നേരിട്ടു.
മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു. ഇന്ത്യ വിക്സ് 4.78 ശതമാനം ഇടിഞ്ഞ് 14.468 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിൽ വ്യാപാരം നടത്തിയപ്പോൾ യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലായിരുന്നു വ്യാപാരം. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.08 ശതമാനം ഉയർന്ന് ബാരലിന് 76.10 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 33 പൈസ ഉയർന്ന് 86.65 ൽ ക്ലോസ് ചെയ്തു.