കേരളാ കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കേരള ആയുർവേദ ഓഹരികളായിരുന്നു ഇന്ന് ഏറ്റവും ഇടിവ് നേരിട്ടത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.38 ശതമാനം ഇടിഞ്ഞ ഓഹരികൾ 315 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 380 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 486.90 രൂപയും താഴ്ന്ന വില 249.95 രൂപയുമാണ്.
കിറ്റക്സ് ഓഹരികൾ 5.00 ശതമാനം ഇടിഞ്ഞ് 190.25 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 5.05 ശതമാനം ഇടിവോടെ 607.65 രൂപയിലെത്തി. കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ 4.60 ശതമാനം നഷ്ടം നൽകി 483.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 3.16 ശതമാനം താഴ്ന്ന് 133.15 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്‌ബി ഓഹരികൾ 0.872ശതമാനം ഇടിവോടെ 278.90 രൂപയിലെത്തി.
പോപ്പിസ് കെയർ ഓഹരികൾ 4.95 ശതമാനം ഉയർന്ന് 63.84 രൂപയിൽ ക്ലോസ് ചെയ്തു. സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഓഹരികൾ 4.92 ശതമാനം നേട്ടത്തോടെ 338.80 രൂപയിലെത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 1.53 ശതമാനം വർധനയോടെ 1234.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി- ഗാർഡ് ഇൻഡസ്ട്രീസ് ഓഹരികൾ 0.03 ശതമാനം നേട്ടത്തോടെ 339.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.