വിദേശ നാണയ കരുതൽ ശേഖരം $12.8 ബില്യൺ ഉയർന്ന് $572.8 ബില്യണിൽ .

  • സ്വർണശേഖരം 44.109 ബില്യൺ ഡോളർ
  • കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ കരുതൽ ശേഖരം 2.39 ബില്യൺ ഡോളർ കുറഞ്ഞിരുന്നു.
;

Update: 2023-03-25 10:35 GMT
indias forex kitty rises
  • whatsapp icon

മുംബൈ: മാർച്ച് 17ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്‌സ് കിറ്റി 12.798 ബില്യൺ ഡോളർ ഉയർന്ന് 572.801 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു.

കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ, കരുതൽ ശേഖരം 2.39 ബില്യൺ ഡോളർ കുറഞ്ഞ് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 560.003 ബില്യൺ ഡോളറിലെത്തി.  

2021 ഒക്ടോബറിൽ, രാജ്യത്തിന്റെ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയിരുന്നു.

ആഗോള സംഭവവികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ രൂപയെ പ്രതിരോധിക്കാൻ സെൻട്രൽ ബാങ്ക് ഈ ആസ്തി വിന്യസിച്ചതിനാൽ കരുതൽ ധനം കുറഞ്ഞരുന്നു..

മാർച്ച് 17ന് അവസാനിച്ച ആഴ്‌ചയിൽ, കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തി 10.485 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 505.348 ബില്യൺ ഡോളറായി ഉയർന്നതായി ആർബിഐ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് വ്യക്തമാക്കുന്നു.

ഡോളറിന്റെ അടിസ്ഥാനത്തിലുള്ള വിദേശ കറൻസി ആസ്തികളിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവർദ്ധന അല്ലെങ്കിൽ മൂല്യത്തകർച്ചയുടെ ഫലവും ഉൾപ്പെടുന്നു.

സ്വർണശേഖരം 2.187 ബില്യൺ ഡോളർ ഉയർന്ന് 44.109 ബില്യൺ ഡോളറിലെത്തിയതായി ആർബിഐ അറിയിച്ചു.

അതുപോലെ, സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്‌ഡിആർ) 98 മില്യൺ ഡോളർ ഉയർന്ന് 18.219 ബില്യൺ ഡോളറിലെത്തിയതായി ആർ ബി ഐ അറിയിച്ചു.

റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐ‌എം‌എഫുമായുള്ള രാജ്യത്തിന്റെ കരുതൽ ധനം 29 മില്യൺ ഡോളർ ഉയർന്ന് 5.125 ബില്യൺ ഡോളറിലെത്തി.

Tags:    

Similar News