സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍

  • സര്‍വീസസ് പിഎംഐ സൂചിക ജനുവരിയില്‍ 56.5 ആയി കുറഞ്ഞു
  • പ്രാഥമിക എസ്റ്റിമേറ്റ് 56.8 ആയിരുന്നു
  • റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Update: 2025-02-05 07:43 GMT

രാജ്യത്തെ സേവനമേഖലയിലെ വളര്‍ച്ച രണ്ടുവര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തി. എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് പ്രവര്‍ത്തന സൂചിക ഡിസംബറിലെ 59.3 ല്‍ നിന്ന് ജനുവരിയില്‍ 56.5 ആയാണ് കുറഞ്ഞത്. നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപിയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ സേവന മേഖലയില്‍ ഇടിവുണ്ടായത്. എന്നാല്‍ ഇതില്‍ ഭയപ്പെടാനില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

കൂടാതെ ഒരുമാസത്തിനിടെ സേവന മേഖലയിലെ തൊഴില്‍ നിയമനങ്ങളില്‍ ഗണ്യമായ ഉയര്‍ച്ച വന്നു. ഇതിന്റെ പ്രതിഫലനം വരും നാളുകളില്‍ കാണാന്‍ സാധിക്കും. അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള ശക്തമായ ആവശ്യകതയും ഉല്‍പ്പാദന മേഖലയിലെ ഉയര്‍ന്ന വളര്‍ച്ചയും മേഖലയ്ക്ക് അനുകൂലമാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. നഗര ഉപഭോഗത്തിലെ മാന്ദ്യവും ഉത്പാദന മേഖലയിലെ തളര്‍ച്ചയുമാണ് മേഖലയ്ക്ക് തിരിച്ചടിയായത്.

ദുര്‍ബലമായ കോര്‍പറേറ്റ് പ്രവര്‍ത്തന ഫലങ്ങളും പാദ ഫലങ്ങളും ജിഡിപിയെയും ബാധിച്ചു.സമ്പദ്വ്യവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള സേവന മേഖല രാജ്യത്തെ ജിഡിപിയുടെ പകുതിയിലേറെ സംഭാവന ചെയ്യുന്നുണ്ട്.

ചെലവ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനായി വാര്‍ഷിക ബജറ്റില്‍ സര്‍ക്കാര്‍ ഇടത്തരക്കാര്‍ക്ക് നികുതി ഇളവ് നല്‍കിയെങ്കിലും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ വലിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് പിന്മാറി.

ഇന്‍പുട്ട് ചെലവുകളും ഈടാക്കുന്ന വിലകളും ശക്തമായ വേഗത്തില്‍ ഉയര്‍ന്നതിനാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം ഉയര്‍ന്നു.

എന്നാല്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. ഇത് എളുപ്പമുള്ള പണനയത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചു. ഫെബ്രുവരി 7-ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ പ്രധാന റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു.

എച്ച്എസ്ബിസി ഇന്ത്യ കോമ്പോസിറ്റ് ഔട്ട്പുട്ട് സൂചിക ഡിസംബറിലെ 59.2 ല്‍ നിന്ന് 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയി കുറയുകയും ചെയ്തു. 

Tags:    

Similar News