എച്ച്ഡിഎഫ്സി ബാങ്ക്; അറ്റാദായത്തില്‍ അഞ്ച് ശതമാനം വര്‍ധന

  • മൊത്ത നിഷ്‌ക്രിയ ആസ്തികളില്‍ വര്‍ധന
  • ബാങ്കിന്റെ കിട്ടാക്കടവും വര്‍ധിച്ചു

Update: 2024-10-19 11:32 GMT

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് അതിന്റെ അറ്റാദായത്തില്‍ അഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 16,821 കോടി രൂപയായി.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വായ്പാ ദാതാവ് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 15,976 കോടി രൂപ അറ്റാദായം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 78,406 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ മൊത്ത വരുമാനം 85,500 കോടി രൂപയായി വര്‍ധിച്ചതായും എച്ച്ഡിഎഫ്സി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ഈ പാദത്തില്‍ ബാങ്ക് പലിശ വരുമാനം റിപ്പോര്‍ട്ട് ചെയ്തത് 74,017 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 67,698 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം (എന്‍ഐഐ) മുന്‍വര്‍ഷത്തെ രണ്ടാം പാദത്തിലെ 27,390 കോടി രൂപയില്‍ നിന്ന് 30,110 കോടി രൂപയായി മെച്ചപ്പെട്ടു, 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ആസ്തിയുടെ ഗുണനിലവാരത്തെ സംബന്ധിച്ചിടത്തോളം, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) ഒരു വര്‍ഷം മുമ്പ് 1.34 ശതമാനത്തില്‍ നിന്ന് 2024 സെപ്റ്റംബര്‍ അവസാനത്തോടെ മൊത്ത വായ്പയുടെ 1.36 ശതമാനമായി ഉയര്‍ന്നതോടെ ബാങ്ക് നേരിയ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തി അല്ലെങ്കില്‍ കിട്ടാക്കടം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 0.35 ശതമാനത്തില്‍ നിന്ന് 0.41 ശതമാനമായി ഉയര്‍ന്നു.

ഏകീകൃത അടിസ്ഥാനത്തില്‍, ബാങ്ക് അറ്റാദായം 6 ശതമാനം വര്‍ധിച്ച് 17,826 കോടി രൂപയായി.

Tags:    

Similar News