കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി കിറ്റെക്സ് ഓഹരികൾ

  • ഹാരിസൺസ് മലയാളം ഓഹരികൾ 4.73 ശതമാനം നേട്ടത്തിൽ
  • ഫെഡറൽ ബാങ്ക് 1.56 ശതമാനം ഉയർന്നു
  • മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 5.06 ശതമാനം ഇടിഞ്ഞു

Update: 2024-09-30 14:05 GMT

സെപ്റ്റംബർ 30ലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ചു ശതമാനം ഉയർന്ന ഓഹരികൾ 516.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മാസം 56.73 ശതമാനം ഉയർന്ന ഓഹരികൾ സെപ്റ്റംബറിൽ നൽകിയത് 40.63 ശതമാനം നേട്ടമാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 129.20 ശതമാനമാണ്. ഏകദേശം രണ്ട് ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3266 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 542 രൂപയും താഴ്ന്ന വില 177 രൂപയുമാണ്.

ഹാരിസൺസ് മലയാളം ഓഹരികൾ 4.73 ശതമാനം നേട്ടത്തോടെ 252.19 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 3.33 ശതമാനം വർധനയോടെ 730.25 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 0.97 ശതമാനം ഉയർന്ന് 577.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നിറ്റാ ജലാറ്റിൻ ഓഹരികൾ 0.92 ശതമാനം കുതിപ്പോടെ 808 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.76 ശതമാനം നേട്ടം നൽകി 1740.35 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 1.56 ശതമാനവും സിഎസ്ബി ബാങ്ക് 1.51 ശതമാനവും ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.73 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.18 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.80 ശതമാനവും ഇടിഞ്ഞു. 

മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 5.06 ശതമാനം നഷ്ടത്തോടെ 368.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ വെഹിക്കിൾ ഓഹരികൾ 2.23 ശതമാനം താഴ്ന്ന് 216.87 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.26 ശതമാനം ഇടിവോടെ 2031.85 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 0.94 ശതമാനം നഷ്ടം നൽകി 200 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 0.76 ശതമാനം ഇടിവിൽ 293.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News