തുകല്‍ ഉല്‍പ്പന്ന വ്യവസായം; ജമ്മു കശ്മീരിന് വിപുലമായ സാധ്യതകള്‍

  • വനിതാ സംരംഭകര്‍ക്കായി തുകല്‍ മേഖലയില്‍ പരിശീലന പരിപാടി
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്‍ ആണ് പരിശീലനം സംഘടിപ്പിക്കുന്നത്

Update: 2025-02-09 04:56 GMT

തുകല്‍ ഉല്‍പന്ന വ്യവസായത്തില്‍ ജമ്മു കശ്മീരിന് വിപുലമായ സാധ്യതകളുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ശരിയായ പരിശീലനം സാമ്പത്തിക വളര്‍ച്ചയ്ക്കും ഉപജീവനമാര്‍ഗത്തിനും ഗണ്യമായ സംഭാവന നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വനിതാ സംരംഭകര്‍ക്കായി തുകല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള വ്യാവസായിക പരിശീലന പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുകല്‍ മേഖലയില്‍ നൈപുണ്യ വികസന അവസരങ്ങള്‍ നല്‍കി സ്ത്രീകളെ ശാക്തീകരിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്ക് (സിഎസ്ആര്‍) കീഴില്‍ സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന്റെ (സിഇഎല്‍) സാമ്പത്തിക പിന്തുണയുള്ള ജമ്മുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്‍ ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, പരമ്പരാഗത കരകൗശല വൈദഗ്ധ്യം, കൈകൊണ്ട് നിര്‍മ്മിച്ചതും ഉയര്‍ന്ന നിലവാരമുള്ളതുമായ തുകല്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം എന്നിവ കാരണം ജമ്മു കശ്മീരിന് തുകല്‍ ഉല്‍പന്ന വ്യവസായത്തില്‍ വിപുലമായ സാധ്യതകളുണ്ട്.

ഈ മേഖലയിലെ ശരിയായ പരിശീലനം സാമ്പത്തിക വളര്‍ച്ചയ്ക്കും ഉപജീവനമാര്‍ഗത്തിനും, പ്രത്യേകിച്ച് തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് ഗണ്യമായ സംഭാവന നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിലെ സംരംഭക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് സംഘടനകള്‍ -- സിഎസ്‌ഐആര്‍ -ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റഗ്രേറ്റീവ് മെഡിസിന്‍ , സിഎസ്‌ഐആര്‍ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , സിഇഎല്‍ എന്നിവ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സിഎസ്‌ഐആര്‍-ഐഐഐഎം നേതൃത്വം നല്‍കുന്ന ഈ ശ്രമം ജമ്മുകശ്മീരിലെ സ്ത്രീകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. 'കൂടാതെ സിഎസ്‌ഐആര്‍-ഐഐഐഎം- ലെ അടല്‍ ഇന്നൊവേഷന്‍ സെന്ററിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്യമായ പ്രയോജനം പ്രതീക്ഷിക്കുന്നു,' സുസ്ഥിര ഉപജീവന അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

രൂപകല്പന, ഉത്പാദനം, വിപണനം എന്നിവയുള്‍പ്പെടെ തുകല്‍ വസ്തുക്കളുടെ നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലന പരിപാടിയാണിത്. 

Tags:    

Similar News