പിഎല്‍ഐ സ്‌കീമിന് കീഴില്‍ 8,282 കോടി രൂപ നിക്ഷേപിച്ച് മൊബൈല്‍, ഘടക നിര്‍മ്മാതാക്കള്‍

  • 2024 ജൂണ്‍ വരെ 8,282 കോടി രൂപ നിക്ഷേപിച്ചതായി അറിയിച്ചു
  • പദ്ധതി പ്രകാരം അംഗീകരിച്ച 32 കമ്പനികളില്‍ ഏഴെണ്ണം ഗ്രീന്‍ഫീല്‍ഡ് കമ്പനികളും 25 ബ്രൗണ്‍ഫീല്‍ഡ് കമ്പനികളുമാണ്
  • ബ്രൗണ്‍ഫീല്‍ഡ് കമ്പനികള്‍ നടത്തിയ സഞ്ചിത നിക്ഷേപം 5,146 കോടി രൂപയുമാണ്
;

Update: 2024-07-24 16:22 GMT
mobile and component manufacturers invested rs 8,282 crore under pli scheme
  • whatsapp icon

വന്‍കിട ഇലക്ട്രോണിക്സ് നിര്‍മ്മാണത്തിനായുള്ള പിഎല്‍ഐ സ്‌കീമിന് കീഴിലുള്ള മൊബൈല്‍ ഫോണ്‍ ഘടക നിര്‍മ്മാതാക്കള്‍ 2024 ജൂണ്‍ വരെ 8,282 കോടി രൂപ നിക്ഷേപിച്ചതായി അറിയിച്ചു. പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പ്രകാരം 11,324 കോടി രൂപയുടെ പ്രതിജ്ഞാബദ്ധമായ നിക്ഷേപവും 10.7 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദന ലക്ഷ്യവുമാണ് വലിയ തോതിലുള്ള ഇലക്ട്രോണിക്‌സ് നിര്‍മ്മാണ പദ്ധതിക്കായി മൊത്തം 32 കമ്പനികള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു.

വന്‍കിട ഇലക്ട്രോണിക്‌സ് നിര്‍മാണത്തിനുള്ള പദ്ധതി പ്രകാരം അംഗീകരിച്ച 32 കമ്പനികളില്‍ ഏഴെണ്ണം ഗ്രീന്‍ഫീല്‍ഡ് കമ്പനികളും 25 ബ്രൗണ്‍ഫീല്‍ഡ് കമ്പനികളുമാണെന്ന് അദ്ദേഹം പറഞ്ഞു.

2024 ജൂണ്‍ 30 വരെ സ്‌കീമിന് കീഴില്‍ നടത്തിയ 8,282 കോടി രൂപയുടെ നിക്ഷേപത്തില്‍, ഗ്രീന്‍ഫീല്‍ഡ് കമ്പനികള്‍ നടത്തിയ ക്യുമുലേറ്റീവ് നിക്ഷേപം 3,136 കോടി രൂപയും ബ്രൗണ്‍ഫീല്‍ഡ് കമ്പനികള്‍ നടത്തിയ സഞ്ചിത നിക്ഷേപം 5,146 കോടി രൂപയുമാണ്, മന്ത്രി പറഞ്ഞു.

പദ്ധതിക്ക് കീഴിലുള്ള കമ്പനികള്‍ 2024 മാര്‍ച്ച് വരെ 9,653 കോടി രൂപ നിക്ഷേപിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News