ഇ-കൊമേഴ്‌സിന് സര്‍ക്കാര്‍ എതിരല്ലെന്ന് ഗോയല്‍

  • എഫ് ഡി ഐയും പുതിയ സാങ്കേതിക വിദ്യയും സര്‍ക്കാര്‍ ക്ഷണിക്കും
  • വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോട് മത്സരിക്കാന്‍ ചെറുകിട കച്ചവടക്കാരെ പിന്തുണയ്‌ക്കേണ്ടതുണ്ട്

Update: 2024-08-23 05:45 GMT

ഇ-കൊമേഴ്്‌സിന് സര്‍ക്കാര്‍ എതിരല്ലെന്ന് കേന്ദ്ര വാണിജ്യ പിയൂഷ് ഗോയല്‍ വ്യക്തമാക്കി. രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തുള്ള ദ്രുതഗതിയിലുള്ള വളര്‍ച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഒരു ദിവസം കഴിഞ്ഞാണ് മന്ത്രിയുടെ വിശദീകരണം.

ചെറുകിട ചില്ലറ വ്യാപാരികള്‍ക്ക് വിപണിയില്‍ മത്സരിക്കാന്‍ 'ന്യായമായ അവസരം' ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗോയല്‍ ഈ പ്രസ്താവന നടത്തിയത്.

നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ക്ഷണിക്കുന്നതിലും ഓണ്‍ലൈന്‍ വിപണി ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

സര്‍ക്കാര്‍ എഫ് ഡി ഐയും പുതിയ സാങ്കേതിക വിദ്യയും ക്ഷണിക്കുന്നു. സര്‍ക്കാര്‍ ഓണ്‍ലൈനിന് എതിരല്ല. സര്‍ക്കാരിന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

ഡോര്‍സ്റ്റെപ്പ് ഡെലിവറിയുടെ സൗകര്യവും ഇടപാടുകളുടെ വേഗതയും പോലെയുള്ള ഇ-കൊമേഴ്സിന്റെ നേട്ടങ്ങള്‍ അംഗീകരിക്കുമ്പോള്‍, 'ന്യായമായ മത്സരവും നിയമപരമായ അനുസരണവും' ഉറപ്പാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഗോയല്‍ സൂചിപ്പിച്ചു.

പരിശോധിക്കാതിരുന്നാല്‍ വലിയ ഓണ്‍ലൈന്‍  പ്ലാറ്റ് ഫോമുകളോട്  മത്സരിക്കാന്‍ പാടുപെടുന്ന ചെറുകിട കച്ചവടക്കാരെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടി.

ആമസോണിനെപ്പോലുള്ള വലിയ ഇ-കൊമേഴ്സ് കമ്പനികളുടെ ബിസിനസ് രീതികളെക്കുറിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചത്. ആമസോണിന്റെ ഇന്ത്യയിലെ ബില്യണ്‍ ഡോളര്‍ നിക്ഷേപങ്ങള്‍ ഉപരിതലത്തില്‍ ദൃശ്യമാകുന്നതുപോലെ പ്രയോജനകരമാകില്ല. ഇത് കണക്കിലെ കളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇ-കൊമേഴ്സ് ഭീമന്‍മാരുടെയും ചെറുകിട വ്യാപാരികളുടെയും താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഗോയലിന്റെ വ്യക്തത സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയില്‍ ചെറുകിട വ്യാപാരികള്‍ പിന്നിലല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

Tags:    

Similar News