ഇന്ത്യ-റഷ്യ ബന്ധത്തിന് ഇന്ന് ഏറെ പ്രസക്തിയെന്ന് പ്രധാനമന്ത്രി

  • ഉഭയകക്ഷി സഹകരണം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും
  • ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യാ സന്ദര്‍ശനം
  • ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ മോദി സഹ അധ്യക്ഷനാകും

Update: 2024-07-09 02:50 GMT

 ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ റഷ്യാ സന്ദര്‍ശനം. വ്യാപാര, പ്രതിരോധ മേഖലകളില്‍ ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയും റഷ്യയും തമ്മിലുള്ള ശക്തമായ ബന്ധം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നും മോസ്‌കോയില്‍ വിമാനമിറങ്ങിയതിന് തൊട്ടുപിന്നാലെ മോദി പറഞ്ഞു.

വ്‌നുക്കോവോ-2 വിമാനത്താവളത്തില്‍ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് ആണ് മോദിയെ സ്വീകരിച്ചത്. അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് അതേ കാറില്‍ അനുഗമിച്ചതായി അധികൃതര്‍ അറിയിച്ചു.റഷ്യന്‍ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനിനെയും സ്വീകരിച്ചത് മാന്റുറോവ് ആണ് .

2019 ന് ശേഷം മോദിയുടെ ആദ്യ റഷ്യാ പര്യടനമാണിത്. ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായതിനാല്‍ ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മോസ്‌കോയില്‍ നടക്കുന്ന 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മോദിക്കായി സ്വകാര്യ അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.

പ്രസിഡന്റ് പുടിനുമായി 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ മോദി സഹ അധ്യക്ഷനാകും, കൂടാതെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായും ആശയവിനിമയം നടത്തും.

നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മോസ്‌കോയിലെ കാള്‍ട്ടണ്‍ ഹോട്ടലിന് പുറത്ത് ഇന്ത്യന്‍ പ്രവാസികളും ഹിന്ദി ഗാനങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്ത റഷ്യന്‍ കലാകാരന്മാരുടെ സംഘവും അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നല്‍കി.

വ്യാപാരം, ഊര്‍ജം, പ്രതിരോധം എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിലാണ് മോദി-പുടിന്‍ ഉച്ചകോടി ചര്‍ച്ചകളുടെ ഊന്നല്‍ പ്രതീക്ഷിക്കുന്നത്. ഉക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചകളില്‍ ഇടംപിടിക്കും. ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം പരിഹരിക്കാന്‍ സ്ഥിരമായി ശ്രമിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയും റഷ്യയുടെ പ്രസിഡന്റും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാപനപരമായ സംഭാഷണ സംവിധാനമാണ്.വാര്‍ഷിക ഉച്ചകോടികള്‍ ഇന്ത്യയിലും റഷ്യയിലും പകരമായി നടക്കുന്നു.

അവസാന ഉച്ചകോടി 2021 ഡിസംബര്‍ 6 ന് ന്യൂഡല്‍ഹിയില്‍ നടന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി ഓസ്ട്രിയയിലേക്ക് പോകും. 40 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.

Tags:    

Similar News