പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയ്ക്ക് മങ്ങല്‍

  • പ്രധാന സമ്പദ് വ്യവസ്ഥകള്‍ അവരുടെ ധനനയങ്ങള്‍ ലഘൂകരിക്കുന്നതിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സംഘര്‍ഷം രൂക്ഷമായത്
  • യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് അര ശതമാനം കുറച്ചിരുന്നു
;

Update: 2024-10-02 16:32 GMT
പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയ്ക്ക് മങ്ങല്‍
  • whatsapp icon

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു. ഈ മാസം 7 നാണ് ആര്‍ബിഐ മോണിറ്ററി കമ്മറ്റിയുടെ അടുത്ത മീറ്റിംഗ്.

ജപ്പാന്‍ ഒഴികെയുള്ള പല പ്രമുഖ വികസിത സമ്പദ് വ്യവസ്ഥകളിലെയും പ്രധാന സെന്‍ട്രല്‍ ബാങ്കുകളും വളര്‍ന്നുവരുന്ന വിപണികളും അവരുടെ ധനനയങ്ങള്‍ ലഘൂകരിക്കുന്നതിലേക്ക് നീങ്ങുകയാണ്. എന്നിരുന്നാലും, പശ്ചിമേഷ്യയില്‍ ഉരുത്തിരിഞ്ഞ പുതിയ പ്രതിസന്ധി സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് ഒരു പുതിയ വെല്ലുവിളി ഉയര്‍ത്തും. അടുത്ത പണ നയ യോഗത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങി.

യുഎസ് ഫെഡറല്‍ റിസര്‍വ് (ഫെഡ്) സെപ്റ്റംബര്‍ 18 ലെ മീറ്റിംഗില്‍ 50 ബേസിസ് പോയിന്റുകളുടെ സൂപ്പര്‍-സൈസ് പലിശ നിരക്ക് വെട്ടിക്കുറച്ച്, ഫെഡറല്‍ ഫണ്ട് നിരക്ക് 5 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് 6-8 തീയതികളില്‍ നടന്ന ദ്വിമാസ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) മീറ്റിംഗില്‍, റിസര്‍വ് ബാങ്ക് പോളിസി റിപ്പോ നിരക്ക് പ്രതീക്ഷിച്ചതുപോലെ 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു, ഇത് പണപ്പെരുപ്പത്തിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറുകയും ആഗോള വളര്‍ച്ചയ്ക്ക് 18 ശതമാനത്തിലധികം സംഭാവന നല്‍കുകയും ചെയ്യുന്നു. പണപ്പെരുപ്പം നിലവില്‍ കുറയുന്ന പാതയിലാണ്. അതേസമയം ബാങ്കിംഗ്, കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനം തൃപ്തികരമാണ്. എന്നാല്‍ ഇറാനും ഇസ്രയേലിനും ഇടയിലുണ്ടായ പുതിയ യുദ്ധസാഹചര്യം കാരണം ആര്‍ബിഐ കൂടുതല്‍ കര്‍ശനമായ സമീപനം ആയിരിക്കും റിപ്പോ നിരക്കിന്റെ കാര്യത്തില്‍ കൈക്കൊള്ളുക.

Tags:    

Similar News