5ജി സ്പെക്ട്രത്തിന്റെ ആദ്യ ഗഡുവായി 1000 കോടി രൂപ നല്‍കി ടെലികോം കമ്പനികള്‍

  • 5ജി സ്‌പെക്ട്രത്തില്‍ വാങ്ങിയ എയര്‍വേവുകളുടെ ആദ്യ ഗഡുവായി 1,000 കോടി രൂപയാണ് അടച്ചത്
  • എയര്‍ടെല്‍ ഏകദേശം 595 കോടി രൂപയും വിഐ 315 കോടി രൂപയും റിലയന്‍സ് ജിയോ 95.72 കോടി രൂപയും നല്‍കി
  • എയര്‍ടെല്ലും വിഐയും നിക്ഷേപിച്ച തുക അവരുടെ ആദ്യ ഗഡുവിനേക്കാള്‍ അല്പം കുറവായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു
;

Update: 2024-07-26 14:55 GMT
telecom companies have paid rs 1000 crore as the first installment of 5g spectrum
  • whatsapp icon

സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയില്‍ നിന്ന് 5ജി സ്പെക്ട്രത്തിന്റെ ആദ്യ ഗഡു സ്വീകരിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. 5ജി സ്‌പെക്ട്രത്തില്‍ വാങ്ങിയ എയര്‍വേവുകളുടെ ആദ്യ ഗഡുവായി 1,000 കോടി രൂപയാണ് അടച്ചത്.

എയര്‍ടെല്‍ ഏകദേശം 595 കോടി രൂപയും വിഐ 315 കോടി രൂപയും റിലയന്‍സ് ജിയോ 95.72 കോടി രൂപയും നല്‍കി. ഇടക്കാലാടിസ്ഥാനത്തില്‍ സ്‌പെക്ട്രം ഉപയോഗിക്കുന്നതിന് ടെലികോം കമ്പനികള്‍ നേരത്തെ കുറച്ച് തുക നല്‍കിയിരുന്നതിനാല്‍ എയര്‍ടെല്ലും വിഐയും നിക്ഷേപിച്ച തുക അവരുടെ ആദ്യ ഗഡുവിനേക്കാള്‍ അല്പം കുറവായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

എയര്‍ടെല്‍ 85 കോടിയോളം രൂപ നല്‍കിയപ്പോള്‍ വിഐ 30 കോടിയോളം രൂപ നേരത്തെ നല്‍കിയിരുന്നു. ഇത് ആദ്യ ഗഡുവില്‍ ക്രമീകരിച്ചു.

ജൂലൈ 16 ന് ടെലികോം കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഡിമാന്‍ഡ് നോട്ടീസ് നല്‍കിയപ്പോള്‍, പണമടയ്ക്കുന്നതിന് രണ്ട് ഓപ്ഷനുകള്‍ നല്‍കിയിരുന്നു. ടെലികോം കമ്പനികള്‍ക്ക് മുഴുവന്‍ തുകയും ഒറ്റയടിക്ക് അടയ്ക്കുകയോ 20 തുല്യ വാര്‍ഷിക ഗഡുക്കളായി അടയ്ക്കുകയോ തിരഞ്ഞെടുക്കാം. പലിശ നിരക്കില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ മൂന്ന് ടെലികോം കമ്പനികളും തവണകളായി പണമടയ്ക്കാന്‍ തീരുമാനിച്ചു.

Tags:    

Similar News