സാംസംഗിന്റെ പ്രവര്‍ത്തനലാഭം കുറയുന്നതായി സൂചന

  • സാംസംഗിനേറ്റ തിരിച്ചടി ചൈനീസ് കമ്പനികള്‍ അവരുടെ നേട്ടമാക്കി
  • സാംസംഗിന് അര്‍ദ്ധചാലകങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ ഇടിവ്
  • മൂന്നാം പാദത്തിലെ പ്രവര്‍ത്തന ലാഭം 9.1 ട്രില്യണ്‍ വോണ്‍ (6.78 ബില്യണ്‍ ഡോളര്‍) ആയിരിക്കുമെന്നാണ് വിലയിരുത്തല്‍

Update: 2024-10-08 06:15 GMT

സാംസംഗ് ഇലക്ട്രോണിക്സിന്റെ മൂന്നാം പാദത്തിലെ ലാഭം വിപണിയിലെ പ്രതീക്ഷകള്‍ക്കും താഴെയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ടെക് ഭീമന്‍. കുതിച്ചുയരുന്ന എഐ വിപണിയില്‍ എന്‍വിഡിയയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ചിപ്പുകള്‍ വിതരണം ചെയ്യുന്നതില്‍ ടെക് ഭീമന്‍ എതിരാളികളേക്കാള്‍ പിന്നിലായതില്‍ കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു.

ഒരു പ്രധാന ഉപഭോക്താവുമായുള്ള തങ്ങളുടെ എഐ ചിപ്പ് ബിസിനസ്സ് കാലതാമസം നേരിട്ടതായി സാംസംഗ് വ്യക്തമാക്കി. അതേസമയം ചൈനീസ് ചിപ്പ് എതിരാളികള്‍ ചിപ്പുകളുടെ വിതരണം വര്‍ധിപ്പിച്ചു. ഇത് കമ്പനിയുടെ അര്‍ദ്ധചാലക വരുമാനത്തില്‍ ഇടിവിന് കാരണമായി.

മൂന്ന് പതിറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിര്‍മ്മാതാവാണ് സാംസംഗ്. ചിപ് വിപണിയില്‍ വളരുന്ന മത്സരത്തില്‍ കമ്പനി വെല്ലുവിളികള്‍ നേരിടുന്നതായി വിലയിരുത്തപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ്, സ്മാര്‍ട്ട്ഫോണ്‍, ടിവി നിര്‍മ്മാതാവ് സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്ന് മാസത്തേക്ക് 9.1 ട്രില്യണ്‍ വോണ്‍ (6.78 ബില്യണ്‍ ഡോളര്‍) പ്രവര്‍ത്തന ലാഭം കണക്കാക്കുന്നു. എല്‍എസ്ഇജി സ്മാര്‍ട്ട് എസ്റ്റിമേറ്റ് പ്രകാരം പ്വര്‍ത്തനലാഭം 10.3 ട്രില്യണ്‍ വോണ്‍ ആയിരുന്നു. മുന്‍ പാദത്തില്‍ കമ്പനി നേടിയത് 10.44 ട്രില്യണ്‍ വോണായിരുന്നു.

'പല അനലിസ്റ്റുകളും തുടക്കത്തില്‍ പ്രതീക്ഷിച്ചതിനെ അപേക്ഷിച്ച് വരുമാനം ഞെട്ടിപ്പിക്കുന്നതാണ്,' ബിഎന്‍കെ ഇന്‍വെസ്റ്റ്മെന്റ് & സെക്യൂരിറ്റീസിലെ അനലിസ്റ്റായ ലീ മിന്‍-ഹീ പറയുന്നു.

എഐ ചിപ്പ് വിപണിയോടുള്ള സാംസംഗിന്റെ വൈകിയുള്ള പ്രതികരണം പരമ്പരാഗതവും ലോവര്‍-മാര്‍ജിന്‍ ചിപ്പുകളുമായുള്ള അതിന്റെ ആശ്രയം വര്‍ധിപ്പിക്കുകയാണ്. ഇത് ചൈനയില്‍ നിന്നുള്ള കമ്പനികള്‍ക്ക് വിപണി മികച്ചതാക്കി മാറ്റുന്നു.

എഐ സെര്‍വറുകളില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന മാര്‍ജിന്‍ ചിപ്പുകള്‍ കഴിഞ്ഞ വര്‍ഷത്തെ പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള മാന്ദ്യത്തിന് ശേഷം ചിപ്പ് വിപണിയില്‍ വീണ്ടെടുക്കല്‍ നടത്തുന്നു.

സാംസംഗ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചിലര്‍ സംസാരിക്കുമ്പോള്‍ കമ്പനിയുടെ സാങ്കേതിക മത്സരക്ഷമതയെക്കുറിച്ച് ആശങ്ക ഉയരുന്നതായി ഡിവൈസ് സൊല്യൂഷന്‍സ് ഡിവിഷന്‍ വൈസ് ചെയര്‍മാന്‍ യംഗ് ഹ്യൂന്‍ ജുന്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 20 ശതമാനത്തിലധികം ഇടിഞ്ഞ സാംസംഗിന്റെ ഓഹരി വില, വരുമാന മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് ശേഷം വീണ്ടും 1.6 ശതമാനം ഇടിഞ്ഞു.

Tags:    

Similar News