ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി

  • 2,000 ടണ്‍ ബസ്മതി ഇതര വെള്ള അരിയാണ് നല്‍കുന്നത്
  • കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഇന്ത്യ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു

Update: 2024-06-20 13:05 GMT

ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവിയിലേക്കും സിംബാബ്വെയിലേക്കും ഇന്ത്യ 2,000 ടണ്‍ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യും. നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍) വഴിയാണ് കയറ്റുമതിക്ക് അനുമതിയുള്ളതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തില്‍ പറയുന്നു.

ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനായി 2023 ജൂലൈ 20 മുതല്‍ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. എങ്കിലും പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ചില രാജ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി അനുവദിക്കുന്നത്.

മലാവി തെക്ക്-കിഴക്കന്‍ ആഫ്രിക്കയിലും സിംബാബ്വെ ഒരു ആഫ്രിക്കയുടെ തെക്കുഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്.

വിജ്ഞാപനമനുസരിച്ച്, ഓരോ രാജ്യങ്ങളിലേക്കും 1000 ടണ്‍ ബസുമതി ഇതര അരി കയറ്റുമതി ചെയ്യും.

നേപ്പാള്‍, കാമറൂണ്‍, കോട്ട് ഡി ഐവര്‍, ഗിനിയ, മലേഷ്യ, ഫിലിപ്പീന്‍സ്, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ നേരത്തെ ഇത്തരം കയറ്റുമതി അനുവദിച്ചിരുന്നു.

എന്‍സിഇഎല്‍ ഒരു മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

Tags:    

Similar News