സംഘര്‍ഷം: ബംഗ്ലാദേശുമായുള്ള ഓട്ടോ പാര്‍ട്സ് വ്യാപാരം നിര്‍ത്തി

  • ബംഗ്ലാദേശില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി
  • കാശ്മീര്‍ ഗേറ്റില്‍ ഉള്ളത് ഏകദേശം 20,000 ഓട്ടോ പാര്‍ട്സ് ഷോപ്പുകള്‍
  • ജനുവരി 15 വരെയാണ് വ്യാപാരം നിര്‍ത്തിവെച്ചിട്ടുള്ളത്
;

Update: 2024-12-25 06:01 GMT
conflict, auto parts trade with bangladesh halted
  • whatsapp icon

ഡല്‍ഹിയിലെ കശ്മീര്‍ ഗേറ്റിലുള്ള ഓട്ടോ പാര്‍ട്സ് വ്യാപാരികള്‍ ബംഗ്ലാദേശുമായുള്ള വ്യാപാരം നിര്‍ത്താന്‍ തീരുമാനിച്ചു. ബംഗ്ലാദേശില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് നടപടി. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വില്‍പ്പന അവസാനിപ്പിക്കുന്നത്.

ആ രാജ്യത്ത് നിലനില്‍ക്കുന്ന സമീപകാല 'ആക്രമണങ്ങള്‍ക്ക് മറുപടിയായി കശ്മീര്‍ ഗേറ്റ് ഓട്ടോ പാര്‍ട്സ് മാര്‍ക്കറ്റ് ബംഗ്ലാദേശുമായുള്ള വ്യാപാരം നിര്‍ത്താന്‍ തീരുമാനിച്ചതായി ഓട്ടോമോട്ടീവ് പാര്‍ട്സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിനയ് നാരംഗ് പറഞ്ഞു.

ബംഗ്ലാദേശ് വികസ്വര രാജ്യമാണ്. ജനുവരി 15 വരെ കാര്‍ പാര്‍ട്സുകളുടെ കയറ്റുമതി നിര്‍ത്തും. ഇത് അവിടെ പ്രതിസന്ധി സൃഷ്ടിക്കും. രണ്ടായിരത്തോളം കടകള്‍ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി നിര്‍ത്തിയതായി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

'ബംഗ്ലാദേശ് ഒരു വികസ്വര രാജ്യമാണ്, കാര്‍ പാര്‍ട്സ് ലഭ്യമല്ലെങ്കില്‍ ഗതാഗതം നിലയ്ക്കും. അവരുടെ തെറ്റ് അവര്‍ മനസ്സിലാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു... കാശ്മീര്‍ ഗേറ്റില്‍ ഏകദേശം 20,000 ഓട്ടോ പാര്‍ട്സ് ഷോപ്പുകളുണ്ട്. 2,000 ഷോപ്പുകള്‍ ഇതിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടാകാം. പക്ഷേ അവര്‍ക്കും ആ ആശങ്കയില്ല... ജനുവരി 15 വരെ ഇത് തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഇത് തുടരും,' നാരംഗ് പറഞ്ഞു.

അതിനിടെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി ചര്‍ച്ച നടത്തി, 'സമൃദ്ധവും സുസ്ഥിരവും ജനാധിപത്യപരവുമായ' ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു.

ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍, എല്ലാ വ്യക്തികള്‍ക്കും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറയുകയും ബംഗ്ലാദേശ് നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Tags:    

Similar News