ഇജിഎം; വിയോജിപ്പുള്ളവര്‍ക്ക് വാഗ്ദാനവുമായി ബൈജൂസ്

  • പൊതുയോഗം200 മില്യണ്‍ ഡോളറിന്റെ അവകാശ ഇഷ്യുവിനായി
  • യോഗം വിളിച്ചുചേര്‍ക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതാണ്
  • എന്നാല്‍ പൊതുയോഗം മാറ്റിവെക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ ബെംഗളൂരു ബെഞ്ച് വിസമ്മതിച്ചു
;

Update: 2024-03-29 06:22 GMT
critical general meeting of baijus today
  • whatsapp icon

ബൈജു രവീന്ദ്രന്‍ വിയോജിപ്പുള്ള ഓഹരി ഉടമകള്‍ക്ക് അവകാശ ഇഷ്യുവില്‍ പങ്കെടുക്കാന്‍ വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച്

ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുക്കാത്തവര്‍ക്ക് 'ഇപ്പോള്‍ ഒപ്പം ചേരാമെന്ന് എന്ന് രവീന്ദ്രന്‍ പറഞ്ഞു. ഓഹരി മൂലധനം വര്‍ധിപ്പിക്കുന്നതിന് ഓഹരി ഉടമകളുടെ പൊതുയോഗത്തില്‍ കുറഞ്ഞത് 50 ശതമാനം വോട്ടെങ്കിലും ആവശ്യമാണ്. ഇതാണ് ഇടഞ്ഞുനില്‍ക്കുന്ന ഓഹരി ഉടമകളെ സ്വന്തം പക്ഷത്ത് എത്തിക്കാന്‍ അദ്ദേഹം ശ്രമിക്കാന്‍ കാരണമെന്ന് കരുതുന്നു. പൊതുയോഗം ഇന്ന് നടക്കും.

200 മില്യണ്‍ ഡോളറിന്റെ അവകാശ ഇഷ്യുവിനായാണ് എഡ്ടെക് മേജര്‍ ബൈജൂസിന്റെ ബോര്‍ഡ് അസാധാരണ പൊതുയോഗം (ഇജിഎം) വിളിച്ചുചേര്‍ത്തിരിക്കുന്നത്. യോഗം മാറ്റിവെക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ ബെംഗളൂരു ബെഞ്ച് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വികസനം.

എന്‍സിഎല്‍ടി ഏപ്രില്‍ 4 ന് കേസ് പട്ടികപ്പെടുത്തിയിട്ടുണ്ട്, അവിടെ മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന് കരുതുന്നു. ബെജൂസിലെ പ്രധാന നിക്ഷേപരില്‍ ചിലര്‍ മാര്‍ച്ച് 29ന് നടത്തുന്ന പൊതുയോഗത്തിനായി നേരത്തെ ലോ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

പണലഭ്യത പ്രതിസന്ധി മറികടക്കാന്‍ ഫണ്ട് സ്വരൂപിക്കാനാണ് എംബാറ്റില്‍ഡ് എഡ്ടെക് ശ്രമിക്കുന്നത്.

കമ്പനിയുടെ അംഗീകൃത മൂലധനം വര്‍ധിപ്പിക്കുന്നതിനും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ ഭേദഗതി ചെയ്യുന്നതിനുമാണ് ഇജിഎമ്മിനെ വിളിച്ചിരിക്കുന്നതെന്ന് ഹിയറിംഗിനിടെ നിക്ഷേപകര്‍ അവകാശപ്പെട്ടു. ഒരിക്കല്‍ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്താല്‍ അത് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇജിഎമ്മില്‍ സ്റ്റേ ലഭിക്കണമെന്നും മറ്റൊരു പക്ഷം വാദിച്ചു.

ഓഹരി മൂലധനം വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് ഇജിഎമ്മില്‍ കുറഞ്ഞത് 50 ശതമാനം വോട്ടെങ്കിലും ആവശ്യമായതിനാല്‍ ബൈജൂസ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന ഇജിഎം അത്യന്താപേക്ഷിതമാണ്. അത് ഭൂരിപക്ഷ വോട്ട് നേടിയാല്‍, നിര്‍ണായക അവകാശ ഇഷ്യുവിനായി പുതിയ നിക്ഷേപകര്‍ക്ക് ഓഹരികള്‍ നല്‍കാം.

Tags:    

Similar News