ഏഷ്യൻ വിപണികളിൽ റാലി, ഇന്ത്യൻ സൂചികകൾ കുതിക്കുമോ?
- ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ്.
- ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു.
- യുഎസ് വിപണി ഇടിഞ്ഞു.
ഏഷ്യൻ വിപണികളിലെ നേട്ടങ്ങളെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ഉയർന്ന നിലയിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ്. ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. യുഎസ് വിപണി ഇടിഞ്ഞു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 23,542 ലെവലിൽ വ്യാപാരം നടത്തുന്നു. ഇത് നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 100 പോയിന്റിന്റെ പ്രീമിയമാണ്. ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 225 1.64% ഉയർന്നു. ടോപ്പിക്സ് സൂചിക 1.37% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 1.26% ഉയർന്നു. കോസ്ഡാക്ക് 1.86% ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ശക്തമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
തിങ്കളാഴ്ച യുഎസ് ഓഹരി വിപണി താഴ്ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ശരാശരി 122.75 പോയിന്റ് അഥവാ 0.28% ഇടിഞ്ഞ് 44,421.91 ലെത്തി. എസ് ആൻറ് പി 500 45.96 പോയിന്റ് അഥവാ 0.76% ഇടിഞ്ഞ് 5,994.57 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 235.49 പോയിന്റ് അഥവാ 1.2% ഇടിഞ്ഞ് 19,391.96 ലെത്തി.
എൻവിഡിയ ഓഹരി വില 2.8% ഇടിഞ്ഞു, ആപ്പിൾ ഓഹരികൾ 3.39% ഇടിഞ്ഞു. ടെസ്‌ല ഓഹരി വില 5.17% ഇടിഞ്ഞു, മൈക്രോസോഫ്റ്റ് ഓഹരികൾ 1% ഇടിഞ്ഞു. ഫോർഡ് ഓഹരി വില 1.9% ഇടിഞ്ഞു, ജനറൽ മോട്ടോഴ്‌സ് ഓഹരികൾ 3.2% ഇടിഞ്ഞു. ടൈസൺ ഫുഡ്‌സ് ഓഹരികൾ 2.2% നേട്ടമുണ്ടാക്കിയപ്പോൾ ഐഡിഎക്സ്എക്സ് ലബോറട്ടറീസ് 11.1% ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്നലെ സെൻസെക്സ് 319.22 പോയിന്റ് അഥവ 0.41 ശതമാനം ഇടിഞ്ഞ് 77,186.74ലും നിഫ്റ്റി 121.10 പോയിന്റ് അഥവ 0.52 ശതമാനം ഇടിഞ്ഞ് 23,361.05ലും വ്യാപാരം അവസാനിപ്പിച്ചു.
ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്ക് ട്രംപ് താരിഫ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണികളിലെ മാന്ദ്യം ഇന്ത്യൻ ബെഞ്ച്‌മാർക്കുകളെ പ്രതികൂലമായി ബാധിച്ചു. ഇത് നിക്ഷേപകരിൽ ആശങ്ക ഉയർത്തി. കൂടാതെ രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയെ സാരമായി ബാധിച്ചു.സെൻസെക്സ് ഓഹരികളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, മാരുതി എന്നിവ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ലാർസൻ ആൻഡ് ട്യൂബ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, പവർ ഗ്രിഡ്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
കൺസ്യൂമർ ഡ്യൂറബിൾസ് 0.5 ശതമാനം, ഐടി 0.7 ശതമാനം ,നിഫ്റ്റി ഓട്ടോ 0.9 ശതമാനവും ഉയർന്നു. അതേസമയം ക്യാപിറ്റൽ ഗുഡ്സ് 4 ശതമാനവും ഊർജ്ജം, മെറ്റൽ, എണ്ണ, വാതകം, പവർ , പൊതുമേഖലാ സൂചികകൾ 2-3 ശതമാനം വരെയും ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഒരു ശതമാനവും സ്‌മോൾക്യാപ് സൂചിക 1.7 ശതമാനവും ഇടിഞ്ഞു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,383, 23,420, 23,481
പിന്തുണ: 23,261, 23,223, 23,162
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 49,342, 49,452, 49,631
പിന്തുണ: 48,985, 48,875, 48,696
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ഫെബ്രുവരി 3 ന് മുൻ സെഷനുമായി താരതമ്യപ്പെടുത്തുമ്പോൾ 0.87 ൽ ഫ്ലാറ്റ് ആയി തുടർന്നു.
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഭയ സൂചികയായ ഇന്ത്യവിക്സ്, കഴിഞ്ഞ മൂന്ന് സെഷനുകളിലെയും കുത്തനെയുള്ള ഇടിവിന് ശേഷം 1.83% ഉയർന്ന് 14.35 ആയി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ തിങ്കളാഴ്ച 3,958 കോടി രൂപയുടെ ഓഹരികൾ വിറ്റു.ആഭ്യന്തര നിക്ഷേപകർ 2,708 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
രാജ്യത്തെ ഏറ്റവും വലിയ മൂന്ന് വ്യാപാര പങ്കാളികളിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം 87.28 എന്ന റെക്കോർഡ് താഴ്ചയിലെത്തി.
സ്വർണ്ണ വില
തിങ്കളാഴ്ച സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തി. സെഷനിൽ നേരത്തെ 2,830.49 ഡോളറെന്ന റെക്കോർഡ് വിലയിലെത്തിയ ശേഷം, സ്പോട്ട് ഗോൾഡ് ഔൺസിന് 0.08% ഉയർന്ന് 2,816.85 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.8% ഉയർന്ന് 2,857.10 ഡോളറിൽ ക്ലോസ് ചെയ്തു.
എണ്ണ വില
തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില 3.7% വരെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.38% ഉയർന്ന് 75.96 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 1.19% കുറഞ്ഞ് 72.29 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
കമ്പനിയുടെ അറ്റാദായത്തിൽ 4% വാർഷിക ഇടിവ് രേഖപ്പെടുത്തി. ഇത് 3,862 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 3% വർധനവ് രേഖപ്പെടുത്തി. ഇത് 11,550 കോടി രൂപയിലെത്തി.
ജെകെ ടയേഴ്സ്
പലിശയും 81 ലക്ഷം രൂപ പിഴയും ഉൾപ്പെടെ, മെഷിനറി ലീസ് വാടകയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) റദ്ദാക്കുന്നത് സംബന്ധിച്ച് ജിഎസ്ടി അതോറിറ്റിയിൽ നിന്ന് കമ്പനിക്ക് ഉത്തരവ് ലഭിച്ചു.
ഡിഒഎംഎസ്
അനുബന്ധ സ്ഥാപനങ്ങളായ മൈക്രോ വുഡ് പ്രൈവറ്റ് ലിമിറ്റഡ്, യൂണിക്ലാൻ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ബോർഡ് കോർപ്പറേറ്റ് ഗ്യാരണ്ടി അംഗീകരിച്ചു. തീരുമാനം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്.
തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡ്
എക്സിക്യൂട്ടീവ് ചെയർമാൻ മാധവൻ മേനോൻ 25 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. നോൺ-എക്സിക്യൂട്ടീവ് ചെയർമാനായി അദ്ദേഹം തുടരും. മഹേഷ് അയ്യർ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ചുമതലയേറ്റു.
കാസ്ട്രോൾ ഇന്ത്യ
കമ്പനി ഓഹരികൾ വിഭജിക്കുന്നതായി പ്രഖ്യാപിച്ചു, മുഖവില 10 രൂപയിൽ നിന്ന് 2 രൂപയായി കുറച്ചു.
ഏഷ്യൻ പെയിന്റ്സ്
വിജൽ ഹോൾഡിംഗ് ആൻഡ് ട്രേഡിംഗ് കമ്പനിയെ "പ്രൊമോട്ടർ ഗ്രൂപ്പ്" ൽ നിന്ന് "പബ്ലിക്" വിഭാഗത്തിലേക്ക് പുന ക്രമീകരിക്കുന്നതിന് കമ്പനിക്ക് അംഗീകാരം ലഭിച്ചു.
ഗോദ്‌റെജ് പ്രോപ്പർട്ടീസ്
പേൾഷൈൻ ഹോം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100% ഓഹരികൾ കമ്പനി ഏറ്റെടുത്തു. ഇത് പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയാക്കി.
ആനന്ദ് രതി വെൽത്ത്
കമ്പനി യു കെയിൽ ആനന്ദ് രതി വെൽത്ത് യുകെ ലിമിറ്റഡ് എന്ന പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനം രൂപീകരിച്ചു.
ഐഡിബിഐ ബാങ്ക്
മുംബൈ സൗത്തിലെ സിജിഎസ്ടി ആൻഡ് സിഎക്‌സിന്റെ അഡീഷണൽ കമ്മീഷണർ ബാങ്കിന് 5.22 കോടി രൂപ പിഴ ചുമത്തി.
ലുപിൻ
ഐടിസി തെറ്റായി ഉപയോഗിച്ചതിന് മഹാരാഷ്ട്ര ജിഎസ്ടി അതോറിറ്റിയിൽ നിന്ന് 3.55 കോടി രൂപ പിഴ ചുമത്തിയതായി കമ്പനിക്ക് ഉത്തരവ് ലഭിച്ചു. കമ്പനി അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, പിഴ സ്റ്റോക്ക് പ്രകടനത്തിൽ ഹ്രസ്വകാല പ്രതികൂല സ്വാധീനം ചെലുത്തിയേക്കാം.