രണ്ടാം നാളും വിപണി ചുവപ്പിൽ: 25,000 കൈവിട്ട് നിഫ്റ്റി

  • തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്
  • നിഫ്റ്റി മെറ്റൽ സൂചിക 1.5 ശതമാനവും ഓട്ടോ സൂചിക 1 ശതമാനം ഇടിഞ്ഞു
  • ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനവും സ്‌മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു

Update: 2024-10-16 12:04 GMT

ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് ഇടിവോടെയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്. ആഗോള വിപണികളിലെ ഇടിവും ആഭ്യന്തര വിപണിയിൽ ദൃശ്യമായിരുന്നു. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ഇടിവിലേക്ക് നയിച്ചു. ഐടി, ഓട്ടോ ഓഹരികളുടെ ഇടിവും സൂചികകളെ നഷ്ടത്തിലെത്തിച്ചു.

സെൻസെക്‌സ് 318.76 പോയിൻ്റ് അഥവാ 0.39 ശതമാനം ഇടിഞ്ഞ് 81,501.36ലും നിഫ്റ്റി 86.05 പോയിൻ്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 24,971.30ലും ആണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, അദാനി പോർട്ട്, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ഐടിസി, ടൈറ്റൻ ഓഹരികൾ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. 

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിൻ്റ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവ നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മെറ്റൽ സൂചിക 1.5 ശതമാനവും ഓട്ടോ സൂചിക 1 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫാർമ 0.5 ശതമാനം നഷ്ടം രേഖപ്പെടുത്തി. റിയാലിറ്റി സൂചിക 2 ശതമാനവും മീഡിയ സൂചിക 0.7 ശതമാനം ഉയർന്നു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനവും സ്‌മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തപ്പോൾ ഷാങ്ഹായ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,748.71 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഉയർന്ന് ബാരലിന് 74.32 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് അര ശതമാനം ഉയർന്ന് 2691 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 84ൽ എത്തി.

Tags:    

Similar News