റെക്കോർഡിട്ട് വിപണി; മിഡ്, സ്‌മോൾ ക്യാപ്പുകൾ ഇടിവിൽ

  • യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത്തോടെ സൂചികകൾ കുതിച്ചു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ ഉയർന്ന് 83.66 ലെത്തി
  • യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യപാരം തുടരുന്നു

Update: 2024-09-19 12:27 GMT

ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് പുതിയ റെക്കോർഡുകളോടെ. യുഎസ് ഫെഡറൽ റിസർവ് നാല് വർഷത്തിന് ശേഷം പലിശ നിരക്ക് കുറച്ചത്തോടെ സൂചികകൾ കുതിച്ചു.  50 ബേസിസ് പോയിൻ്റാണ് ഫെഡ്ഡ് കുറച്ചത്.

സെൻസെക്‌സ് 236.57 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 83,184.8 ൽ ആണ് ക്ലോസ് ചെയ്തത്. ഇൻട്രഡയിൽ സൂചിക 825.38 പോയിൻ്റ് അഥവാ 0.99 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ലെവലായ 83,773.61ൽ എത്തിയിരുന്നു 

നിഫ്റ്റി 38.25 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 25,415.80ൽ വ്യാപാരം അവസാനിപ്പിച്ചു. സൂചിക 234.4 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 25,611.95 എന്ന പുതിയ ഇൻട്രാ-ഡേ റെക്കോർഡിലെത്തി.

സെൻസെക്സിൽ എൻടിപിസി, നെസ്‌ലെ, ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, അദാനി പോർട്ട്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ് തുടങ്ങിയുവ നാശത്തിൽ ക്ലോസ് ചെയ്തു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, പിഎസ്‌യു ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. സൂചികകൾ 2.45 ശതമാനം വരെ താഴ്ന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെ വ്യപാരം തുടരുന്നു. യുഎസ് വിപണികൾ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 1,153.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 1.21 ശതമാനം ഉയർന്ന് ബാരലിന് 74.54 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.60 ശതമാനം ഉയർന്ന് 2613 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ ഉയർന്ന് 83.66 ലെത്തി


Tags:    

Similar News