കേരള കമ്പനികൾ ഇന്ന്; വിരാമമില്ലാത കുതിപ്പ്, കൊച്ചിൻ ഷിപ്പ് യാർഡ് ഉയർന്നത് 15%

  • ആസ്റ്റർ ഓഹരികൾ 2.10 ശതമാനം ഉയർന്നു
  • ഫെഡറൽ ബാങ്ക് 0.25 ശതമാനം നേട്ടത്തോടെ 162.80 രൂപയിലെത്തി
  • മുത്തൂറ്റ് കാപിറ്റല്‍ ഓഹരികൾ 4.14 ശതമാനം നഷ്ടം നൽകി

Update: 2024-05-23 12:27 GMT

മെയ് 23ലെ വ്യാപാരത്തിൽ പുതു ചരിത്രം രചിച്ച് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ. വ്യാപാരമധ്യേ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1935 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 15.73 ശതമാനം ഉയർന്ന ഓഹരികൾ 1890.20 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 2.07 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. കമ്പനിയുടെ വിപണി മൂല്യം 42,937 കോടി രൂപയിലെത്തി. ഇതോടെ കേരളത്തിൽ നിന്നുള്ള ലിസ്റ്റെഡ് കമ്പനികളുടെ വിപണിമൂല്യത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് രണ്ടാമതായി. ഫെഡറൽ ബാങ്ക് (39,676), ഫാക്ട് (44,492), കല്യാൺ ജ്വല്ലേഴ്‌സ് (41,305) എന്നിവയെയാണ് പിന്തള്ളിയത്. 68,670 കോടി രൂപ മൂല്യമുള്ള മുത്തൂറ്റ് ഫിനാൻസാണ് ഒന്നാമത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 234.49 രൂപയാണ്. 

ആസ്റ്റർ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.10 ശതമാനം ഉയർന്ന് 362.85 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.35 ശതമാനം നേട്ടത്തോടെ 36.86 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർഡ് ഓഹരികൾ 1.13 ശതമാനം വർദ്ധനവോടെ 379.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.80 ശതമാനം ഉയർന്നതോടെ 403 രൂപയിലെത്തി. നേരിയ നേട്ടത്തോടെ കേരള ആയുർവേദ, മുത്തൂറ്റ് ഫിനാൻസ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

Full View


ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.25 ശതമാനം നേട്ടത്തോടെ 162.80 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.53 ശതമാനവും സിഎസ്ബി ബാങ്ക് 0.67 ശതമാനവും ധനലക്ഷ്മി ബാങ്ക് 4.32 ശതമാനവും ഇടിഞ്ഞു. 

മുത്തൂറ്റ് കാപിറ്റല്‍ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.14 ശതമാനം നഷ്ടം നൽകി 290.60 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 3.27 ശതമാനം താഴ്ന്ന് 211.50 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ഓഹരികൾ 3.18 ശതമാനം ഇടിഞ്ഞു. ഫിലിപ്സ് കാർബൺ ഓഹരികൾ 2.02 ശതമാനവും കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.63 ശതമാനവും നഷ്ടം നൽകി. അപ്പോളോ ടയേഴ്‌സ് ഓഹരികൾ ഒന്നര ശതമാന ഇടിവോടെ 483.45 രൂപയിലെത്തി. ഫാക്ട് ഓഹരികൾ ഒരു ശതമാനത്തോളം താഴ്ന്നു. നേരിയ ഇടിവോടെ പോപ്പുലർ, വണ്ടർലാ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.

Full View


Tags:    

Similar News