ഭവന വില്‍പ്പനയില്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്

  • റെസിഡന്‍ഷ്യല്‍, ഓഫീസ് സെഗ്മെന്റുകള്‍ ദശാബ്ദത്തേക്കാള്‍ ഉയര്‍ന്ന ആവശ്യകതയുണ്ട്
  • എല്ലാ വില്‍പ്പനയുടെയും 34 ശതമാനവും പ്രീമിയം ഭവനങ്ങള്‍

Update: 2024-07-04 08:44 GMT

ഈ വര്‍ഷം ജനുവരി-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി മികച്ച പ്രകടനം കാഴ്ചവെച്ചതായി നൈറ്റ് ഫ്രാങ്ക്. വാര്‍ഷിക അടിസ്ഥാനത്തില്‍, ഭവന വില്‍പ്പന 11 ശതമാനം ഉയര്‍ന്ന് 1,73,241 യൂണിറ്റിലെത്തിയതായാണ് റിപ്പോര്‍ട്ട്. എട്ട് പ്രധാന നഗരങ്ങളിലായി ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ ഓഫീസ് ഡിമാന്‍ഡ് 34.7 ദശലക്ഷം ചതുരശ്ര അടിയെന്ന റെക്കാര്‍ഡിലെത്തി.

ശക്തമായ സാമ്പത്തിക അടിത്തറയും സുസ്ഥിരമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും കാരണം കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് വിപണി ഉജ്ജ്വലമായിരുന്നുവെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശിശിര്‍ ബൈജല്‍ പറഞ്ഞു. തല്‍ഫലമായി, റെസിഡന്‍ഷ്യല്‍, ഓഫീസ് സെഗ്മെന്റുകള്‍ ദശാബ്ദത്തേക്കാള്‍ ഉയര്‍ന്ന ആവശ്യകത രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

2024 ന്റെ ആദ്യ പകുതിയിലെ എല്ലാ വില്‍പ്പനയുടെയും 34 ശതമാനവും പ്രീമിയം ഭവനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ പദവി ഓഫീസ് ഡിമാന്‍ഡിനെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. ഇടപാടുകളില്‍ മുന്‍നിരയിലുള്ള ബിസിനസ്സുകളെയും ജിസിസികളെയും ഇന്ത്യ അഭിമുഖീകരിക്കുന്നു. നിലവിലെ സ്ഥിരതതുടരുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. 2024-ല്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ ഓഫീസ് ഇടപാടുകള്‍ റെക്കോര്‍ഡ് ഉയരങ്ങള്‍ രേഖപ്പെടുത്തുമെന്ന് ശിശിര്‍ ബൈജല്‍ പറഞ്ഞു.

2024 ജനുവരി-ജൂണ്‍ കാലയളവില്‍, മുംബൈയിലെ ഭവന വില്‍പന പ്രതിവര്‍ഷം 16 ശതമാനം വര്‍ധിച്ച് 47,259 യൂണിറ്റിലെത്തി. അതേസമയം ഡല്‍ഹി-എന്‍സിആറില്‍, ഭവന വില്‍പ്പന 4 ശതമാനം ഇടിഞ്ഞ് 28,998 യൂണിറ്റിലെത്തി. എന്നാല്‍ ഓഫീസ് സ്ഥല ആവശ്യകത 11.5 ശതമാനം വര്‍ധിച്ച് 5.7 ദശലക്ഷം ചതുരശ്ര അടിയായി.

ബെംഗളൂരുവില്‍ ഭവന വില്‍പ്പനയില്‍ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഓഫീസ് ഡിമാന്‍ഡ് 21 ശതമാനവും വര്‍ധിച്ചു.പൂനെയില്‍ ഭവന വില്‍പ്പന 13 ശതമാനം വര്‍ധിച്ച് 24,525 യൂണിറ്റിലെത്തി. ഓഫീസ് ഡിമാന്‍ഡും ഇവിടെ വര്‍ധിച്ചു.റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പനയില്‍ 12 ശതമാനം വളര്‍ച്ച 7,975 യൂണിറ്റിലെത്തി, എന്നാല്‍ നഗരത്തിന്റെ ഓഫീസ് ഡിമാന്‍ഡ് 33 ശതമാനം ഇടിഞ്ഞ് 3 ദശലക്ഷം ചതുരശ്ര അടിയായി.

ഹൈദരാബാദില്‍, ഭവന വില്‍പ്പന 21 ശതമാനം ഉയര്‍ന്ന് 18,573 യൂണിറ്റിലെത്തി, ഓഫീസ് ആവശ്യം 71 ശതമാനം ഉയര്‍ന്ന് 5 ദശലക്ഷം ചതുരശ്ര അടിയിലെത്തി. കൊല്‍ക്കത്തയില്‍ ഭവന വില്‍പന 25 ശതമാനം വര്‍ധിച്ച് 9,130 യൂണിറ്റായി. നഗരത്തിലെ ഓഫീസ് സ്ഥലം പാട്ടത്തിനെടുക്കുന്നതില്‍ 23 ശതമാനം വര്‍ധനയുണ്ടായി. അഹമ്മദാബാദില്‍, ജനുവരി-ജൂണ്‍ കാലയളവില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന പ്രതിവര്‍ഷം 17 ശതമാനം ഉയര്‍ന്ന് 9,377 യൂണിറ്റായി. ഓഫീസ് സ്പേസ് ലീസിംഗ് ഒന്നിലധികം മടങ്ങ് 1.7 ദശലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു.

Tags:    

Similar News