സിറ്റിഗ്രൂപ്പ് ഐടി കരാര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കും

  • 30 ശതമാനം കരാറുകാരെയാണ് ഒഴിവാക്കുക
  • മുഴുവന്‍ സമയം ഐടി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും
;

Update: 2025-03-17 07:42 GMT

ഐടി കരാറുകാരെ വെട്ടിക്കുറയ്ക്കാന്‍ സിറ്റി ഗ്രൂപ്പ്. ഡാറ്റ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും, റിസ്‌ക് മാനേജ്‌മെന്റ് രീതികള്‍ മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രണ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റം. ഇതിന്‍പ്രകാരം 30 ശതമാനം കരാറുകാരെയാണ് ഒഴിവാക്കുക.

ഇതോടൊപ്പം കൂടുതല്‍ മുഴുവന്‍ സമയം ജീവനക്കാരെ നിയമിക്കാനും ബാങ്ക് പദ്ധതിയിടുന്നു. നിലവില്‍ സിറ്റിഗ്രൂപ്പിന്റെ ഐടി ജീവനക്കാരില്‍ 50ശതമാനവും ബാഹ്യ കോണ്‍ട്രാക്ടര്‍മാരാണ്. ഇത് 20 ശതമാനമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കൂടാതെ ആന്തരിക ഐടി ടീമിനെ വികസിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നു. ഈവര്‍ഷം അവസാനത്തോടെ ഐടി ജീനക്കാരുടെ എണ്ണം 50,000 ആക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഇതുവഴി കൂടുതല്‍ സ്ഥിരതയുള്ളതും സുരക്ഷിതവുമായ ഒരു തൊഴില്‍ ശക്തി കെട്ടിപ്പടുക്കുന്നാന്‍ കഴിയുമെന്ന് സിറ്റിഗ്രൂപ്പ് വിശ്വസിക്കുന്നു.

കൂടാതെ, സിറ്റിഗ്രൂപ്പ് തങ്ങളുടെ ഐടി പ്രവര്‍ത്തനങ്ങള്‍ ന്യൂജേഴ്സിയിലെ റൂഥര്‍ഫോര്‍ഡില്‍ നിന്ന് ജേഴ്സി സിറ്റിയിലെ പുതിയ സ്ഥലത്തേക്ക് മാറ്റും.

സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വരുമാനം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ബാങ്ക് അതിന്റെ ആന്തരിക സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുകയാണെന്ന് ബാങ്ക് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഡാറ്റാ ഗവേണന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് 2024-ല്‍ ബാങ്കിന് മേല്‍ ചുമത്തിയ റെഗുലേറ്ററി പിഴകളുടെയും 136 മില്യണ്‍ ഡോളര്‍ പിഴയുടെയും അടിസ്ഥാനത്തിലാണ് കരാറുകാരെ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, ബാഹ്യ കരാറുകാര്‍ ഉള്‍പ്പെട്ട 22.9 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് കേസ് ഔട്ട്സോഴ്സിംഗ് അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു. 

Tags:    

Similar News