image

19 Feb 2025 5:50 AM GMT

Technology

ഘടക നിര്‍മാതാക്കളായ മുറാത്ത വിതരണ ശൃംഖല ഇന്ത്യയിലേക്ക് മാറ്റും

MyFin Desk

component manufacturer murata to move supply chain to india
X

Summary

  • ക്യോട്ടോ ആസ്ഥാനമായുള്ള മള്‍ട്ടിലെയര്‍ സെറാമിക് കപ്പാസിറ്ററുകളുടെ നിര്‍മ്മാതാക്കളാണ് മുറാത്ത
  • പ്രമുഖമായ എല്ലാ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളിലും മുറാത്തയുടെ ഘടകങ്ങള്‍ കാണപ്പെടുന്നു


വിതരണശൃംഖലയുടെ ഒരു ഭാഗം ഇന്ത്യയിലേക്ക് മാറ്റാന്‍ ഐഫോണ്‍ ഘടക നിര്‍മാതാക്കളായ മുറാത്ത മനുഫാക്ച്വറിംഗ് കമ്പനി. ക്യോട്ടോ ആസ്ഥാനമായുള്ള മള്‍ട്ടിലെയര്‍ സെറാമിക് കപ്പാസിറ്ററുകളുടെ (എംഎല്‍സിസി) നിര്‍മ്മാതാക്കളാണ് മുറാത്ത. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആവശ്യകത തിരിച്ചറിഞ്ഞ് കമ്പനി ഇവിടെ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങുകയാണെന്ന്് പ്രസിഡന്റ് നോറിയോ നകാജിമ പറഞ്ഞു.

''ഞങ്ങളുടെ ഏറ്റവും പുതിയ കപ്പാസിറ്ററുകള്‍ കൂടുതലും ജപ്പാനിലാണ് നിര്‍മ്മിക്കുന്നത്, പക്ഷേ ബിസിനസ് തുടര്‍ച്ച ആസൂത്രണ ആവശ്യങ്ങള്‍ക്കായി വിദേശത്ത് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപഭോക്താക്കള്‍ ഞങ്ങളോട് ആവശ്യപ്പെടുന്നു,'' നകാജിമ പറഞ്ഞു.

ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്, സാംസങ് ഇലക്ട്രോണിക്‌സ് കമ്പനി സ്മാര്‍ട്ട്ഫോണുകള്‍ മുതല്‍ എന്‍വിഡിയ കോര്‍പ്പറേഷന്‍ സെര്‍വറുകള്‍, സോണി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ ഗെയിം കണ്‍സോളുകള്‍ വരെയുള്ള മിക്കവാറും എല്ലാ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളിലും മുറാത്തയുടെ ഘടകങ്ങള്‍ കാണപ്പെടുന്നു.

നിലവില്‍, ജപ്പാനിലാണ് ഇത് അതിന്റെ എംഎല്‍സിസികളില്‍ ഏകദേശം 60 ശതമാനവും നിര്‍മ്മിക്കുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ആ അനുപാതം 50 ശതമാനത്തിലേക്ക് കുറയ്ക്കുമെന്ന് നകാജിമ പറഞ്ഞു. വൈദ്യുത ഘടകങ്ങളിലേക്കുള്ള വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന കപ്പാസിറ്ററുകളുടെ ലോകത്തിലെ മുന്‍നിര വിതരണക്കാരുമാണ് മുറാത്ത.

ചൈനയ്ക്ക് പുറത്തേക്ക് ഉല്‍പ്പാദനം വൈവിധ്യവല്‍ക്കരിക്കുകയാണ് ആപ്പിള്‍. അടുത്തിടെ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍പോഡ്‌സ് വയര്‍ലെസ് ഇയര്‍ഫോണുകളുടെ ഉത്പാദനം ആരംഭിച്ചു. ഇടത്തരം സ്മാര്‍ട്ട്ഫോണുകളുടെ പല ചൈനീസ് നിര്‍മ്മാതാക്കളും ഇന്ത്യയില്‍ കൂടുതല്‍ ഫാക്ടറികള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു.

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തമിഴ്നാട് സംസ്ഥാനമായ വണ്‍ഹബ് ചെന്നൈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ഒരു പ്ലാന്റ് മുറാത്ത വാടകയ്ക്കെടുത്തിട്ടുണ്ട്. 2026 ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇവിടെ നിന്നും സെറാമിക് കപ്പാസിറ്ററുകള്‍ ഷിപ്പ് ചെയ്യാന്‍ അവര്‍ പദ്ധതിയിടുന്നു.

കൂടുതല്‍ ഉല്‍പ്പാദന പ്രക്രിയകള്‍ വ്യാപിപ്പിക്കുന്നതിനായി ഒരു ഫാക്ടറി നിര്‍മ്മിക്കുന്നതിന് മുമ്പ്, രാജ്യത്തെ ദീര്‍ഘകാല ആവശ്യം പരീക്ഷിക്കുന്നതിനായി മുറാത്ത അഞ്ച് വര്‍ഷത്തെ പാട്ടക്കരാര്‍ കമ്പനി ഉപയോഗിക്കുന്നു. ഇതിനായി 6.6 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു.

മുറാത്ത ഇന്ത്യയില്‍ ശേഷി ഒരുക്കുന്നുണ്ടെങ്കിലും, യുഎസില്‍ ഉല്‍പ്പാദന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് നകാജിമ പറഞ്ഞു.