image

18 July 2024 5:28 AM GMT

Europe and US

യൂറോപ്പിന്റെ കാര്‍ബണ്‍ നികുതി ഇന്ത്യന്‍ ജിഡിപി കുറയ്ക്കും

MyFin Desk

europes carbon tax as a challenge for india
X

Summary

  • ഇരുമ്പ്, സ്റ്റീല്‍, സിമന്റ്, വളങ്ങള്‍, അലുമിനിയം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാകും തീരുവ ചുമത്തെപ്പടുക
  • ഇതിന്റെ ഉല്‍പ്പാദന സമയത്ത് ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തെ അടിസ്ഥാനമാക്കിയാണ് നികുതി
  • ഈ നികുതി കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍


ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന ഊര്‍ജ-ഇന്റന്‍സീവ് സാധനങ്ങള്‍ക്ക് 25 ശതമാനം കാര്‍ബണ്‍ നികുതി ചുമത്തുമെന്ന് റിപ്പോര്‍ട്ട്. ഈ നികുതിഭാരം ഇന്ത്യയുടെ ജിഡിപിയുടെ 0.05 ശതമാനം ഇല്ലാതാക്കും. ഈ കണ്ടെത്തലുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ്, സ്റ്റീല്‍, സിമന്റ്, വളങ്ങള്‍, അലുമിനിയം തുടങ്ങിയ ഊര്‍ജ-ഉല്‍പ്പന്നങ്ങള്‍ക്കുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദിഷ്ട നികുതിയാണ് കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം (സിബിഎഎം) അഥവാ കാര്‍ബണ്‍ നികുതി. ഈ ചരക്കുകളുടെ ഉല്‍പാദന സമയത്ത് ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തെ അടിസ്ഥാനമാക്കിയാണ് നികുതി ഏര്‍പ്പെടുത്തുക.

ഈ സംവിധാനം ആഭ്യന്തരമായി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക് ഒരു മാനദണ്ഡം സൃഷ്ടിക്കുന്നു.

ഈ സംവിധാനം ഇറക്കുമതിയില്‍നിന്നുള്ള എമിഷന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇയു വാദിക്കുന്നു.

എന്നാല്‍ മറ്റ് രാജ്യങ്ങള്‍, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങള്‍, ഇത് തങ്ങളുടെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഗ്രൂപ്പുമായി വ്യാപാരം നടത്തുന്നത് വളരെ ചെലവേറിയതാക്കുമെന്നും ആശങ്കപ്പെടുന്നു.

ഈ നീക്കം യുഎന്‍ കാലാവസ്ഥാ സമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ള ബഹുമുഖ വേദികളില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. യുഎന്‍ കാലാവസ്ഥാ വ്യതിയാന നിയമങ്ങള്‍ അനുസരിച്ച്, മറ്റുള്ളവര്‍ എങ്ങനെ പുറന്തള്ളല്‍ കുറയ്ക്കണമെന്ന് രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന് വികസ്വര രാജ്യങ്ങള്‍ വാദിക്കുന്നു.

ഇന്ത്യയുടെ അലുമിനിയത്തിന്റെ 26 ശതമാനവും ഇരുമ്പ്, ഉരുക്ക് കയറ്റുമതിയുടെ 28 ശതമാനവും 2022-23ല്‍ യൂറോപ്യന്‍ യൂണിയന് വേണ്ടിയുള്ളതാണ്. 2022-23ല്‍, യൂറോപ്യന്‍ യൂണിയനിലേക്കുള്ള സിബിഎഎം പരിധിയിലുള്ള ചരക്കുകളുടെ കയറ്റുമതി ആഗോളതലത്തില്‍ കയറ്റുമതി ചെയ്ത ഇന്ത്യയുടെ മൊത്തം സാധനങ്ങളുടെ നാലിലൊന്ന് (25.7 ശതമാനം) വരും. ഇത് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രാധാന്യമുള്ളതാണ്.

നിലവില്‍ ഹൈഡ്രജനും വൈദ്യുതിയും ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്നില്ല. ലോകമെമ്പാടും കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ മൊത്തം ചരക്കുകളില്‍, യൂറോപ്യന്‍ യൂണിയനിലേക്കുള്ള സിബിഎഎം പരിധിയിലുള്ള ചരക്ക് കയറ്റുമതി ഏകദേശം 1.64 ശതമാനം മാത്രമാണ്.