image

10 Oct 2024 10:40 AM GMT

News

രത്തൻ യുഗം അവസാനിച്ചു, ഇനി ആര് ?

MyFin Desk

ratan tata, noel tata and maya tata
X

Summary

3800 കോടിയുടെ ബിസിനസ് സാമ്രാജ്യം ഇനി ആര് നയിക്കും


ടാറ്റ സൺസിന്റെ എമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ വിട പറഞ്ഞതോടെ, ഇനി ഗ്രൂപ്പിന്റെ തലപ്പത്ത് ആരെന്ന് വ്യവസായ-രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. രത്തൻ ടാറ്റയ്ക്ക് മക്കളില്ലാത്തതിനാൽ, 3,800 കോടി രൂപയുടെ ആസ്തി ആരാണ് ഏറ്റെടുക്കുക എന്നതും ഇപ്പോൾ ഉയരുന്ന മറ്റൊരു ചോദ്യമാണ്. നിലവിൽ ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൻ്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ്റെയും രത്തൻ ടാറ്റയുടെ അ‍ർദ്ധസഹോദരനായ നോയൽ ടാറ്റ, മകൾ മായ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ. നോയലിൻ്റെ മക്കളായ നെവിൽ, ലിയ എന്നിവരും ഗ്രൂപ്പിൻ്റെ ഉന്നത സ്ഥാന സ്ഥാനത്തേക്ക് എത്തുമെന്നും സാധ്യത കൽപിക്കുന്നവരുണ്ട്. ഈ വർഷമാണ് രത്തൻ ടാറ്റ കമ്പനികളെ നിയന്ത്രിക്കുന്ന ട്രസ്റ്റിൻ്റെ തലപ്പത്തേക്ക് നോയലിൻ്റെ മക്കളെ നിയമിച്ചത്. മൂന്നുപേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ. മൂന്നുപേർക്കും മൂന്നുമേഖലകളുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. ഇതിൽ രത്തൻ ടാറ്റയുടെ പിന്മുറക്കാരിയാകാൻ ഏറെ സാധ്യത കല്പിക്കപ്പെട്ടിട്ടുള്ളത് മുപ്പത്തിനാലുകാരിയായ മായക്കാണ്.

പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന രത്തൻ ടാറ്റ 2012ൽ ചെയർമാൻ സ്ഥാനത്തു നിന്നും വിരമിച്ചിരുന്നു. എന്നാൽ അതിനു ശേഷവും പ്രധാന കമ്പനികകളുടെ ചെയർമാൻ എമെരിറ്റസ് എന്ന ഓണററി പദവി രത്തൻ ടാറ്റ നിലനിർത്തുകയും ടാറ്റ ട്രസ്റ്റുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.

സ്ഥാനമൊഴിഞ്ഞശേഷം കുടുംബത്തിന് പുറത്തുള്ള സൈറസ് പി മിസ്ത്രിയെയാണ് കമ്പനികളെ നയിക്കാനുള്ള ചുമതല രത്തൻ ടാറ്റ ഏൽപ്പിച്ചത്. നാലുവർഷം കഴിഞ്ഞപ്പോൾ 2016ൽ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മിസ്ത്രി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്തായി. പിന്നാലെ 2017ൽ നടരാജൻ ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്തെത്തിയിരുന്നു. കുടുംബ ബന്ധത്തിനല്ല ബിസിനസിൽ പ്രാധാന്യം പ്രഫഷണലിസത്തിനാണ് മുൻഗണന നൽകുന്നതെന്ന് അടിവരയിടുന്നതായിരുന്നു ഈ തീരുമാനങ്ങൾ. ഗ്രൂപ്പിലെ മുന്‍നിര നേതാവായിട്ടാണ് അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നത്. കുടുംബത്തിലും ബിസിനസ്സിലും നിരവധി സാധ്യതയുള്ള അവകാശികളും ഉയര്‍ന്നുവന്നിട്ടുണ്ട്.

രാജ്യത്തെ ഒരു പ്രമുഖ വ്യവസായി ആയിരിക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ മഹത്‌ വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത്രയേറെ ഇഷ്‌ടപ്പെട്ട മറ്റൊരു വ്യവസായി ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളിൽ ഒരാളായി രത്തൻ ടാറ്റയെ കണക്കാക്കപ്പെടുന്നു. സാധാരണക്കാരോടുള്ള അടുപ്പവും കാരുണ്യപരമായ സമീപനവും മറ്റു പല വ്യവസായ പ്രമുഖരിൽ നിന്നും രത്തൻ ടാറ്റയെ നല്ലൊരു മനുഷ്യ സ്‌നേഹിയാക്കി മാറ്റി. തന്‍റെ സമ്പത്തിന്‍റെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരുന്നു രത്തൻ ടാറ്റ വിനിയോഗിച്ചത്.