image

17 May 2024 12:28 PM GMT

News

കമ്മ്യൂണിക്കേഷന്‍ ആപ്പുകളെ നിയന്ത്രിക്കുന്നതിന് തയ്യാറെടുത്ത് ട്രായ്

MyFin Desk

കമ്മ്യൂണിക്കേഷന്‍ ആപ്പുകളെ നിയന്ത്രിക്കുന്നതിന് തയ്യാറെടുത്ത് ട്രായ്
X

Summary

  • കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉടന്‍ തന്നെ നിര്‍ദേശം പുറപ്പെടുവിക്കും
  • കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റെഗുലേറ്റര്‍ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയപ്പോള്‍ ഒടിടി സേവനങ്ങള്‍ നിയന്ത്രിക്കേണ്ടതില്ലെന്ന് ട്രായ് അന്ന് നിര്‍ദ്ദേശിച്ചിരുന്നു
  • ഉടന്‍ തന്നെ ഓപ്പണ്‍ ഹൗസ് ചര്‍ച്ച നടത്തുമെന്നും അതിനുശേഷം ശുപാര്‍ശകള്‍ നല്‍കുമെന്നും ലഹോട്ടി


വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ഓവര്‍-ദി-ടോപ്പ് (ഒടിടി) കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉടന്‍ തന്നെ നിര്‍ദേശം പുറപ്പെടുവിക്കും.

2020-ലെ ശുപാര്‍ശകള്‍ പുനഃപരിശോധിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഏജന്‍സിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒടിടി കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കായുള്ള റെഗുലേറ്ററി മെക്കാനിസത്തെക്കുറിച്ചും സെലക്ടീവ് നിരോധനത്തെക്കുറിച്ചും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റെഗുലേറ്റര്‍ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കി. ഒടിടി സേവനങ്ങള്‍ നിയന്ത്രിക്കേണ്ടതില്ലെന്ന് ട്രായ് അന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിഷയം പിന്നീട് പുനഃപരിശോധിക്കാമെന്നാണ് അറിയിച്ചത്.

ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിന്റെ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ഒടിടി പേപ്പര്‍ ഉപയോഗശൂന്യമായി മാറിയെന്ന റിപ്പോര്‍ട്ടുകള്‍ ട്രായ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി നിരസിച്ചു. പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ക്ക് ശേഷമാണ് കൂടിയാലോചന ആരംഭിച്ചത്. ഈ കൂടിയാലോചന തുടരും. ട്രായ് ശുപാര്‍ശകള്‍ നല്‍കും. അത് ഏത് നിയമത്തിന്റെ ഭാഗമാകും, ഏത് മന്ത്രാലയമോ ഏത് റെഗുലേറ്ററോ അത് കൈകാര്യം ചെയ്യുന്നു എന്നത് ഒരു പ്രത്യേക വിഷയമാണെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ നല്‍കിയതു മുതല്‍, എല്ലാ പങ്കാളികളും അവരുടെ അഭിപ്രായങ്ങള്‍ റെഗുലേറ്റര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, അഭിപ്രായങ്ങള്‍ നല്‍കാനുള്ള അവസാന തീയതിയായ 2023 സെപ്റ്റംബര്‍ 29 മുതല്‍, റെഗുലേറ്റര്‍ ഇതുവരെ ഓപ്പണ്‍ ഹൗസ് ചര്‍ച്ച നടത്തിയിട്ടില്ല.

ഉടന്‍ തന്നെ ഓപ്പണ്‍ ഹൗസ് ചര്‍ച്ച നടത്തുമെന്നും അതിനുശേഷം ശുപാര്‍ശകള്‍ നല്‍കുമെന്നും ലഹോട്ടി പറഞ്ഞു.