image

22 March 2024 5:26 AM

News

ആര്‍എല്‍വി ലാന്‍ഡിംഗ് ദൗത്യം വിജയകരം

MyFin Desk

isros test of reusable launch vehicle took place in karnataka
X

Summary

  • ആര്‍എല്‍വി ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവില്‍ പ്രവേശനം സാധ്യമാക്കും
  • ആര്‍എല്‍വി ലാന്‍ഡിംഗ് ദൗത്യം ഇസ്രോയുടെ വെല്ലുവിളി നിറഞ്ഞ പദ്ധതി
  • പദ്ധതി ബഹിരാകാശ അവശിഷ്ടങ്ങള്‍ പരമാവധി കുറയ്ക്കും


ഐഎസ്ആര്‍ഒ പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ (ആര്‍എല്‍വി) ലാന്‍ഡിംഗ് ദൗത്യം വിജയകരമായി നടത്തി. കര്‍ണാടകയിലെ ചാലകെരെയിലുള്ള എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് (എടിആര്‍) പരീക്ഷണം നടത്തിയത്. ആര്‍എല്‍വിയുടെ മൂന്നാമത്തെ ലാന്‍ഡിംഗ് ദൗത്യം ആയിരുന്നു ഇത്. ചാലകെരെ റണ്‍വേയില്‍ നിന്ന് ഏകദേശം 7 മണിക്കായിരുന്നു വിക്ഷേപണം.2016ലും കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഇസ്റോ നേരത്തെ വിജയകരമായ ദൗത്യങ്ങള്‍ നടത്തിയിരുന്നു.

വിക്ഷേപണ വാഹനം ഇന്ത്യന്‍ എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഏകദേശം 4.5 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പില്‍ബോക്സ് പാരാമീറ്ററുകള്‍ പാലിച്ച ശേഷം വിട്ടയച്ചു.

ഇസ്റോ പറയുന്നതനുസരിച്ച്, ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവില്‍ പ്രവേശനം സാധ്യമാക്കുന്നതിന് പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന് ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള ഏജന്‍സിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ദൗത്യം.

ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ എസ് സോമനാഥ് പുഷ്പക് വിക്ഷേപണ വാഹനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. ബഹിരാകാശ പ്രവേശനം കൂടുതല്‍ താങ്ങാനാവുന്നതാക്കാനുള്ള ഇന്ത്യയുടെ ശ്രമമാണിതെന്ന് വിശേഷിപ്പിച്ചു. ബഹിരാകാശ അവശിഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

കൂടാതെ, പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിള്‍ ഇസ്രോയുടെ സാങ്കേതികമായി വെല്ലുവിളി നിറഞ്ഞ പദ്ധതികളില്‍ ഒന്നാണ്. പൂര്‍ണ്ണമായി പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന് നിര്‍ണായകമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. , ആത്യന്തികമായി ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് ഇത് കുറയ്ക്കുന്നു.

ആര്‍എല്‍വിയുടെ കോണ്‍ഫിഗറേഷന്‍ ഒരു വിമാനത്തിനോട് സാമ്യമുള്ളതാണ്. എന്നാല്‍ ഒരു വിക്ഷേപണ വാഹനത്തിന്റെയും വിമാനത്തിന്റെയും സങ്കീര്‍ണ്ണതകള്‍ ഇത് സംയോജിപ്പിക്കുന്നു.

ഹൈപ്പര്‍സോണിക് ഫ്‌ലൈറ്റ്, ഓട്ടോണമസ് ലാന്‍ഡിംഗ്, പവര്‍ഡ് ക്രൂയിസ് ഫ്‌ലൈറ്റ് എന്നിവയുള്‍പ്പെടെ വിവിധ സാങ്കേതികവിദ്യകള്‍ വിലയിരുത്തുന്നതിനുള്ള ഒരു ഫ്‌ലയിംഗ് ടെസ്റ്റ് ബെഡ് ആയി ഇത് പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ആദ്യ ഘട്ടമായി ആര്‍എല്‍വി-ടിഡിയുടെ ഉയരുന്ന പരിധി വര്‍ധിപ്പിക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. പദ്ധതിക്ക് 100 കോടിയിലധികം രൂപയാണ് ചെലവ് കണക്കാക്കുന്നത്.