image

25 March 2024 12:11 PM IST

News

'സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തണം'

MyFin Desk

സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍  ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തണം
X

Summary

  • മുയിസു ചൈനയെ അനുകൂലിക്കുന്ന നേതാവ്
  • ഇപ്പോള്‍ ഇന്ത്യയുമായുള്ള കടം പുനഃക്രമീകരിക്കാന്‍ മാത്രം ആഗ്രഹിക്കുന്നു
  • ഇന്ത്യാബന്ധം മെച്ചപ്പെടുത്തുന്നതിന് മുയിസുവിന് ഇപ്പോഴും താല്‍പ്പര്യക്കുറവ്


സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തന്റെ ശാഠ്യം ഉപേക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഇബ്രാഹിം മുഹമ്മദ് സോലിഹ് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായത്തിന് അയല്‍ക്കാരുമായി സംഭാഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ദ്വീപസമൂഹത്തിന് കടാശ്വാസം നല്‍കണമെന്ന് ചൈനയെ അനുകൂലിക്കുന്ന നേതാവായി പരക്കെ കാണുന്ന മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സോലിഹ് ഈ പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 45 കാരനായ മുയിസു സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.

മാലെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ സോലിഹ്, കടം പുനഃക്രമീകരിക്കുന്നതിന് ഇന്ത്യയുമായി സംസാരിക്കാന്‍ മുയിസു ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടതായി പറഞ്ഞു. എന്നാല്‍ സാമ്പത്തിക വെല്ലുവിളികള്‍ ഇന്ത്യന്‍ വായ്പകള്‍ മൂലമല്ലെന്നും സോലിഹ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായി എട്ട് ബില്യണ്‍ മാലിദിവിയന്‍ റുഫിയയെ (എംവിആര്‍) അപേക്ഷിച്ച് ചൈനയ്ക്ക് 18 ബില്യണ്‍ എംവിആര്‍ കടമുണ്ട്. തിരിച്ചടവ് കാലയളവ് 25 വര്‍ഷമാണെന്നും സോലിഹ് പറഞ്ഞു.

'എന്നിരുന്നാലും, നമ്മുടെ അയല്‍ക്കാര്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ പിടിവാശി നിര്‍ത്തി സംഭാഷണത്തിന്റെ വഴി തേടണം. നമ്മെ സഹായിക്കാന്‍ നിരവധി കക്ഷികളുണ്ട്. പക്ഷേ പ്രസിഡന്റ് വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നമ്മെ സഹായിക്കാന്‍ നിരവധി കക്ഷികളുണ്ട്. പക്ഷേ മുയിസു വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ ഇപ്പോള്‍ മാത്രമാണ് സഹചര്യം മനസിലാക്കാന്‍ തുടങ്ങിയതെന്ന് തോന്നുന്നു', സോലിഹ് പറഞ്ഞു.

സര്‍ക്കാര്‍ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു. ആ നുണകള്‍ മറയ്ക്കാനാണ് മന്ത്രിമാര്‍ ഇപ്പോള്‍ കള്ളം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനുശേഷവും ഇന്ത്യയെ മുയിസു വിമര്‍ശിച്ചിരുന്നു. നവംബറില്‍ അദ്ദേഹം അധികാരമേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.

മാലദ്വീപിലെ മാനുഷിക, മെഡിക്കല്‍ ഒഴിപ്പിക്കലിനായി ഉപയോഗിക്കുന്ന മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന 88 ഇന്ത്യന്‍ സൈനികരെ മെയ് 10 നകം പൂര്‍ണമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 26 ഇന്ത്യന്‍ സൈനികരുടെ ആദ്യ ബാച്ച് ഇതിനകം ദ്വീപ് രാഷ്ട്രം വിട്ടു, പകരം ഇന്ത്യ സിവിലിയന്‍മാരെ നിയമിച്ചു.