image

3 April 2024 5:17 PM IST

News

പരോക്ഷ നികുതി പിരിവ് എസ്റ്റിമേറ്റിനെ മറികടക്കും;സിബിഐസി മേധാവി

MyFin Desk

cbic chief says indirect tax collection will exceed estimates
X

Summary

  • പരോക്ഷ നികുതി പിരിവ് 14.84 ലക്ഷം കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനെ മറികടന്നു
  • ഇത് റെക്കോര്‍ഡ് ജിഎസ്ടി മോപ്പ്-അപ്പിലൂടെ സാധിച്ചു
  • നഷ്ടപരിഹാര സെസ് ഉള്‍പ്പെടെ സെന്‍ട്രല്‍ ജിഎസ്ടിയുടെ ആര്‍ഇ 9.57 ലക്ഷം കോടി രൂപയും എക്‌സൈസ് തീരുവ 3.08 ലക്ഷം കോടി രൂപയും കസ്റ്റംസ് 2.19 ലക്ഷം കോടി രൂപയുമാണ്


2024 സാമ്പത്തിക വര്‍ഷത്തെ പരോക്ഷ നികുതി പിരിവ് 14.84 ലക്ഷം കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനെ മറികടന്നു. ഇത് റെക്കോര്‍ഡ് ജിഎസ്ടി മോപ്പ്-അപ്പിലൂടെ സാധിച്ചതായി ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നികുതി ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് സിബിഐസി ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍, ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍, 'കസ്റ്റംസ്, യൂണിയന്‍ എക്‌സൈസ് ഡ്യൂട്ടി ഉള്‍പ്പെടെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പരോക്ഷ നികുതി പിരിവ് വര്‍ധിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് അറിയിച്ചു. ഈ നേട്ടം പ്രൊഫഷണലിസത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, സിബിഐസി കമ്മ്യൂണിറ്റിയിലെ ടീം വര്‍ക്കിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശക്തിയെ അടിവരയിടുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജിഎസ്ടി, സെന്‍ട്രല്‍ ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി, നഷ്ടപരിഹാര സെസ് എന്നിവ ഉള്‍പ്പെടുന്ന 20.18 ലക്ഷം കോടി രൂപയുടെ ശേഖരണത്തോടെ 2023-24 ലെ മൊത്ത ജിഎസ്ടി മോപ്പ് അപ്പ് ഒരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. മുന്‍ വര്‍ഷത്തെ കളക്ഷനേക്കാള്‍ 11.7 ശതമാനം വരുമാനം വര്‍ധിച്ചതായി സിബിഐസി ചെയര്‍മാന്‍ പറഞ്ഞു.

നഷ്ടപരിഹാര സെസ് ഉള്‍പ്പെടെ സെന്‍ട്രല്‍ ജിഎസ്ടിയുടെ ആര്‍ഇ 9.57 ലക്ഷം കോടി രൂപയും എക്‌സൈസ് തീരുവ 3.08 ലക്ഷം കോടി രൂപയും കസ്റ്റംസ് 2.19 ലക്ഷം കോടി രൂപയുമാണ്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2023 മുതല്‍ മാര്‍ച്ച് 2024 വരെ) പ്രത്യക്ഷ നികുതി പിരിവ് ലക്ഷ്യം 19.45 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തി. അതേസമയം പരോക്ഷ നികുതികള്‍ -- ജിഎസ്ടി, കസ്റ്റംസ്, എക്‌സൈസ് എന്നിവയുള്‍പ്പെടെയുള്ള ലക്ഷ്യം 14.84 ലക്ഷം കോടി രൂപയായി കുറച്ചിരുന്നു.