image

9 July 2024 4:28 PM GMT

News

കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ 'ഹൃദയം തകരുന്നു' റഷ്യയില്‍ പരാമര്‍ശവുമായി മോദി

MyFin Desk

കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ ഹൃദയം തകരുന്നു റഷ്യയില്‍ പരാമര്‍ശവുമായി മോദി
X

Summary

  • പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചൊവ്വാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തി
  • കീവിലെ കുട്ടികളുടെ ആശുപത്രിയില്‍ നടന്ന മാരകമായ ആക്രമണത്തില്‍ നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
  • ഉക്രേനിയന്‍ മിസൈല്‍ വിരുദ്ധ സംവിധാനമാണ് ആശുപത്രിയെ ആക്രമിച്ചതെന്ന് തെളിവുകള്‍ നല്‍കാതെ റഷ്യ പറഞ്ഞു


റഷ്യ സന്ദര്‍ശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി മോദി ഓസ്ട്രിയയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചൊവ്വാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തി. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളുടേയും ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് ഉറപ്പുണ്ടെന്ന് പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം, കീവിലെ കുട്ടികളുടെ ആശുപത്രിയില്‍ നടന്ന മാരകമായ ആക്രമണത്തില്‍ നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പറഞ്ഞു.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊഷ്മളമായ പ്രസ്താവനയുമായി നിമിഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ക്രെംലിനിലേക്ക് സ്വാഗതം ചെയ്ത പുടിനോടുള്ള പരോക്ഷമായ ശാസനയായിരുന്നു ഇതെന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യത്തുടനീളമുള്ള 41 ഉക്രേനിയക്കാര്‍ കൊല്ലപ്പെട്ട റഷ്യന്‍ ആക്രമണങ്ങള്‍ക്കിടെ തിങ്കളാഴ്ച തകര്‍ന്ന കുട്ടികളുടെ ആശുപത്രിയില്‍ നിന്ന് റഷ്യന്‍ Kh-101 ക്രൂയിസ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഉക്രെയ്ന്‍ പറഞ്ഞു.

ഉക്രേനിയന്‍ മിസൈല്‍ വിരുദ്ധ സംവിധാനമാണ് ആശുപത്രിയെ ആക്രമിച്ചതെന്ന് തെളിവുകള്‍ നല്‍കാതെ റഷ്യ പറഞ്ഞു. യുദ്ധമായാലും സംഘര്‍ഷമായാലും ഭീകരാക്രമണമായാലും മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും ജീവന്‍ നഷ്ടപ്പെടുമ്പോള്‍ വേദനയുണ്ടെന്നും മോദി പറഞ്ഞു.