image

29 July 2024 2:38 AM GMT

Economy

പ്രതിശീര്‍ഷ വരുമാനം 18,000 ഡോളര്‍ ആയി ഇന്ത്യ ഉയര്‍ത്തണം

MyFin Desk

niti aayog says that india should strive to become a 30 trillion dollar economy
X

Summary

  • ജിഡിപി ഇന്നത്തെ 3.36 ട്രില്യണ്‍ ഡോളറില്‍ നിന്ന് ഒമ്പത് മടങ്ങ് വളരേണ്ടതുണ്ട്
  • ഇന്ത്യ ഇടത്തരം വരുമാന കെണി ഒഴിവാക്കണം


2047ഓടെ പ്രതിശീര്‍ഷ വരുമാനം 18,000 ഡോളര്‍ ഉള്ള 30 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യ പരിശ്രമിക്കേണ്ടതുണ്ടെന്ന് 2047 വികസിത് ഭാരത് എന്ന കാഴ്ചപ്പാടിനായുള്ള സമീപന രേഖയില്‍ പറയുന്നു.

നിതി ആയോഗ് 'വിഷന്‍ ഫോര്‍ വികസിത് ഭാരത് @ 2047: ആന്‍ അപ്രോച്ച് പേപ്പര്‍' എന്ന തലക്കെട്ടിലുള്ള ഒരു പേപ്പറില്‍ ഇന്ത്യ ഇടത്തരം വരുമാന കെണി ഒഴിവാക്കണമെന്നും അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും പറയുന്നു.

'സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, ഒരു വികസിത രാഷ്ട്രമായി മാറുന്നതിന്, പ്രതിവര്‍ഷം 18,000 ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള 2047 ഓടെ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്'. 'ജിഡിപി ഇന്നത്തെ 3.36 ട്രില്യണ്‍ ഡോളറില്‍ നിന്ന് ഒമ്പത് മടങ്ങ് വളരേണ്ടതുണ്ട്, പ്രതിശീര്‍ഷ വരുമാനം ഇന്നത്തെ പ്രതിവര്‍ഷം 2,392 ഡോളറില്‍ നിന്ന് 8 മടങ്ങ് ഉയരേണ്ടതുണ്ട്,'' അതില്‍ പറയുന്നു.

ഒരു ഇടത്തരം വരുമാനത്തില്‍ നിന്ന് ഉയര്‍ന്ന വരുമാനമുള്ള തലത്തിലേക്ക് മുന്നേറുന്നതിന് 20-30 വര്‍ഷത്തേക്ക് 7-10 ശതമാനം പരിധിയില്‍ സുസ്ഥിരമായ വളര്‍ച്ച ആവശ്യമാണെന്നും വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും രേഖ പറയുന്നു.

വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 14,005 ഡോളറില്‍ കൂടുതലുള്ള ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളെയാണ് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളായി ലോകബാങ്ക് നിര്‍വചിക്കുന്നത്. 2047 ലെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തോടെ ഉയര്‍ന്ന വരുമാനമുള്ള രാജ്യമാകാനുള്ള സാധ്യതയും ലക്ഷ്യവും ഇന്ത്യക്കുണ്ട്.

നിര്‍മ്മാണത്തിലും ലോജിസ്റ്റിക്സിലുമുള്ള കഴിവുകള്‍ നവീകരിക്കുക, ഗ്രാമ-നഗര വരുമാനങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുക എന്നിവ ഇന്ത്യ അഭിമുഖീകരിക്കേണ്ട ഘടനാപരമായ ചില വെല്ലുവിളികളാണെന്ന് രേഖപറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിതി ആയോഗിന്റെ ഒമ്പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് ഈ രേഖ ചര്‍ച്ച ചെയ്തത്.

ഇന്ത്യയെക്കുറിച്ചുള്ള ഒരു ദര്‍ശനം ഏതാനും വ്യക്തികളുടെയോ ഒരു സര്‍ക്കാരിന്റെയോ സൃഷ്ടിയാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി, അത് മുഴുവന്‍ രാജ്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാകണമെന്ന് രേഖ പറഞ്ഞു.