image

8 Oct 2024 3:10 AM GMT

Economy

യുഎഇ നിക്ഷേപങ്ങള്‍ക്കുള്ള ആര്‍ബിട്രേഷന്‍ സമയം ഇന്ത്യ കുറച്ചു

MyFin Desk

faster arbitration in india, benefit for uae investors
X

Summary

  • കരാറനുസരിച്ച് മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കോടതികളില്‍നിന്ന് പരിഹാരം ഉണ്ടായില്ലെങ്കില്‍ നിക്ഷേപകര്‍ക്ക് അന്താരാഷ്ട്ര മധ്യസ്ഥതയെ സമീപിക്കാം.
  • നിക്ഷേപകര്‍ക്ക് ന്യായമായ ഇടപാട് ലഭിച്ചില്ലെന്ന് തോന്നിയാല്‍ അവരെ സഹായിക്കും
  • നടപടി കൂടുതല്‍ യുഎഇ നിക്ഷേപം ആകര്‍ഷിക്കുമെങ്കിലും, ഇന്ത്യയ്ക്കെതിരായ ആര്‍ബിട്രേഷന്‍ ക്ലെയിമുകള്‍ ഉയരാന്‍ ഇത് ഇടയാക്കിയേക്കും


യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി (യുഎഇ) അടുത്തിടെ ഒപ്പുവച്ച നിക്ഷേപ ഉടമ്പടിയുടെ ഭാഗമായി വിദേശ നിക്ഷേപകര്‍ക്ക് അന്താരാഷ്ട്ര മധ്യസ്ഥത തേടാനുള്ള സമയപരിധി ഇന്ത്യ അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറച്ചു.

ഇന്‍വെസ്റ്റര്‍-സ്റ്റേറ്റ് ഡിസ്പ്യുട്ട് സെറ്റില്‍മെന്റ് (ഐഎസ്ഡിഎസ്) മെക്കാനിസത്തിന് കീഴില്‍, ഈ ചുരുക്കിയ കാലയളവിനുള്ളില്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തിന് ഒരു തര്‍ക്കം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിക്ഷേപകര്‍ക്ക് അന്താരാഷ്ട്ര മധ്യസ്ഥതയെ സമീപിക്കാം.

ഫെബ്രുവരി 13 ന് അബുദാബിയില്‍ ഒപ്പുവച്ച നിക്ഷേപ കരാര്‍ മുന്‍ കരാറിന് പകരമായി ഓഗസ്റ്റ് 31 ന് നിലവില്‍ വന്നു.

വിദേശ നേരിട്ടുള്ള നിക്ഷേപത്തിന് (എഫ്ഡിഐ) സംരക്ഷണം നല്‍കുകയും സ്റ്റോക്കുകളും ബോണ്ടുകളും പോലുള്ള പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന മോഡല്‍ ബിഐടിയില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയുടെ പുതിയ ഇടപാടില്‍ ഷെയറുകളും ബോണ്ടുകളും പരിരക്ഷിത നിക്ഷേപമായി ഉള്‍പ്പെടുന്നു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബിഐടി നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും സുസ്ഥിരവുമായ നികുതി വ്യവസ്ഥ നല്‍കുമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

നിക്ഷേപകര്‍ക്ക് ന്യായമായ ഇടപാട് ലഭിച്ചില്ലെന്ന് തോന്നിയാല്‍ അവരെ സഹായിക്കുമെന്നും ഇന്ത്യ-യുഎഇ ഉന്നതതല സംയുക്ത ടാസ്‌ക് ഫോഴ്സിന്റെ 12-ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി.

എന്നിരുന്നാലും, സമയപരിധി കുറയ്ക്കുന്നത് തര്‍ക്കങ്ങള്‍ ആഭ്യന്തരമായി പരിഹരിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുമെന്നും അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.

ഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക്-ടാങ്ക് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) പ്രകാരം, ബിഐടി കൂടുതല്‍ യുഎഇ നിക്ഷേപം ആകര്‍ഷിക്കുമെങ്കിലും, ഇന്ത്യയ്ക്കെതിരായ ഉയര്‍ന്ന ആര്‍ബിട്രേഷന്‍ ക്ലെയിമുകളുടെ അപകടസാധ്യതയും ഇത് ഉയര്‍ത്തുന്നു. കൂടാതെ, യുണൈറ്റഡ് കിംഗ്ഡം (യുകെ) പോലുള്ള രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയന്‍ പോലുള്ള ട്രേഡ് ബ്ലോക്കുകളുമായും ബിഐടികള്‍ ചര്‍ച്ച ചെയ്യുന്നതിനാല്‍ സമാനമായ ലിബറല്‍ നിബന്ധനകളില്‍ ബിഐടികളില്‍ ഒപ്പിടാന്‍ മറ്റ് രാജ്യങ്ങളും ഇന്ത്യയെ ഉടന്‍ സമീപിക്കും.

ഓഹരികളും ബോണ്ടുകളും സംരക്ഷിത നിക്ഷേപമായി ഉള്‍പ്പെടുത്തുന്നത് ഉടമ്പടിയുടെ വ്യാപ്തി വിശാലമാക്കുന്നു, നിഷ്‌ക്രിയ സാമ്പത്തിക ഹോള്‍ഡിംഗുള്ള നിക്ഷേപകര്‍ക്ക് ഐഎസ്ഡിഎസ് സംവിധാനം ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നു. ഇന്ത്യ-യുഎഇ ബിഐടി, മധ്യസ്ഥതയിലൂടെ തര്‍ക്ക പരിഹാരത്തിന് 'സ്വതന്ത്ര ഫോറം' നല്‍കുമ്പോള്‍ അത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.