image

5 Feb 2025 6:15 AM GMT

News

ദേശീയ തൊഴിലുറപ്പ് പദ്ധതി:കേന്ദ്രം നല്‍കാനുള്ള കുടിശിക 6,434 കോടി

MyFin Desk

mgnrega, centres arrears to be paid rs 6,434 crore
X

Summary

  • തമിഴ്നാടിനും ഉത്തര്‍പ്രദേശിനും മാത്രം നല്‍കേണ്ടത് 2,867 കോടി
  • ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റില്‍ അനുവദിച്ചത് 86,000 കോടി
  • എംജിഎന്‍ആര്‍ഇജിഎസ് വിഹിതം വര്‍ധിപ്പിച്ചില്ലെന്ന് പരാതി


ഈ സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) തൊഴിലാളികളുടെ വേതനമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 6,434 കോടി രൂപയുടെ കുടിശ്ശിക ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാനാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്.

ഇതില്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിന് തമിഴ്നാടിനും ഉത്തര്‍പ്രദേശിനും കേന്ദ്രം നല്‍കേണ്ട 2,867 കോടിയും ഉള്‍പ്പെടുന്നു. 19 സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പദ്ധതി നടപ്പാക്കാന്‍ ഉപയോഗിച്ച മെറ്റീരിയല്‍ ഘടകങ്ങള്‍ക്കായി കേന്ദ്രം 6,130.61 കോടി രൂപ നല്‍കാനുമുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ എംജിഎന്‍ആര്‍ഇജിഎസ് വിഹിതം വര്‍ധിപ്പിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി മോദി സര്‍ക്കാര്‍ അനുവദിച്ചത് 86,000 കോടി രൂപയാണ്.

നല്‍കിയ കണക്കുകള്‍ പ്രകാരം 6,434 കോടിയില്‍ കേന്ദ്രം തമിഴ്നാടിന് 1,652.45 കോടിയും ഉത്തര്‍പ്രദേശിന് 1,214.85 കോടിയും നല്‍കാനുണ്ട്. 2024-25-ല്‍ കേന്ദ്രത്തിന്റെ മുന്‍നിര ഗ്രാമീണ തൊഴില്‍ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ളതുപോലെ, ഉയര്‍ന്ന തൊഴിലവസരങ്ങളോ വ്യക്തിദിനങ്ങളുടെ എണ്ണമോ ഉള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് തമിഴ്നാടും ഉത്തര്‍പ്രദേശും. കഴിഞ്ഞ കുറച്ച് മാസങ്ങളായി, കുടിശ്ശിക തീര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്.

ജനുവരി 13ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വേതന കുടിശ്ശിക നല്‍കുന്നതിന് 1056 കോടി രൂപ അനുവദിക്കുന്നത് സംബന്ധിച്ച് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

ലേബര്‍ ബജറ്റ് (അല്ലെങ്കില്‍ വ്യക്തിഗത ദിവസങ്ങള്‍) 20 കോടിയില്‍ നിന്ന് 35 കോടിയായി ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഗ്രാമവികസന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.

എംജിഎന്‍ആര്‍ഇജിഎസ് ബജറ്റ് പരിഷ്‌ക്കരിക്കാത്ത കേന്ദ്രത്തിന്റെ തീരുമാനം തൊഴിലാളികളില്‍ ഉണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ച് ലിബ്ടെക് ഇന്ത്യയുടെ മുതിര്‍ന്ന ഗവേഷകനായ സാമൂഹിക പ്രവര്‍ത്തകന്‍ ചക്രധര്‍ ബുദ്ധ എടുത്തുപറഞ്ഞു.

പദ്ധതി പ്രകാരം ജോലി പൂര്‍ത്തിയാക്കി 15 ദിവസത്തിനകം തൊഴിലാളികള്‍ക്ക് വേതനം നല്‍കണം. കൂലി മുടങ്ങിയതോടെ തൊഴിലാളികള്‍ ജോലി കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യത ഏകദേശം 12,000 കോടി രൂപയാണ്, എന്നാല്‍ പുതുക്കിയ ബജറ്റിലെ വിഹിതം ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല, ''ബുദ്ധ പറഞ്ഞു.

ഗ്രാമവികസന മന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച്, 2022 നും 2024 നും ഇടയില്‍ 1.55 കോടി സജീവ എംജിഎന്‍ആര്‍ഇജിഎസ് തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.