13 Nov 2023 2:33 PM IST
Summary
- പിഎം 2.5 സാന്ദ്രത ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പരിധിയുടെ 20 മടങ്ങ് രേഖപ്പെടുത്തി
- നൂറു മീറ്ററിനപ്പുറമുള്ള കാഴ്ചകളെയും തടസ്സപ്പെടുത്തുന്നു
- ഒക്‌ടോബർ അവസാന വാരം മുതൽ ദേശീയ തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം ഏറ്റവും മോശമായ നിലയിലാണd
ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം കനത്ത പുക മഞ്ഞിൽ കുരുങ്ങി ദേശീയ തലസ്ഥാനം. ആഘോഷ രാത്രിയിൽ പൊട്ടിച്ച പടക്കങ്ങളുടെ അവശിഷ്ടവും മറ്റും തലസ്ഥാനത്തെ ഇതിനോടകം തന്നെ മോശമായ വായു മലിനീകരണത്തെ കൂടുതൽ വഷളാക്കി..
അന്തരീക്ഷത്തെ മൂടിയിരിക്കുന്നു ഈ പുകമഞ്ഞ് മൂലം ദൂരക്കാഴ്ച നൂറു മീറ്ററിനും താഴെയായി. കഴിഞ്ഞ ഏതാനും മാസങ്ങളായി തലസ്ഥാനം വായു മലിനീകരണത്തിനെതിരെ പോരാടുകയാണ്. പലയിടത്തും വായുവിൻ്റെ ഗുണ നിലവാരം (എക്യുഐ) വളരെ താഴെയാണ്. ദീപാവലിക്കു ശേഷം വായു മലിനീകരണ തോത് പിന്നെയും ഉയർന്നു. ജനങ്ങള്‍ ശ്വസന സംബന്ധമായ ബൂദ്ധിമുട്ടിലാണ്.
ഒക്‌ടോബർ അവസാന വാരം മുതൽ ദേശീയ തലസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം ഏറ്റവും മോശമായ നിലയിലാണെന്ന് മലിനീകരണവുമായി ബന്ധപ്പെട്ട ഡാറ്റ കാണിക്കുന്നു. നഗരത്തിലെ പിഎം 2.5 (വായുവിലെ അളവ് അനാരോഗ്യകരമാകുമ്പോൾ സൂക്ഷ്മ കണികകളിൽ നിന്നുള്ള കണികാ മലിനീകരണം ) സാന്ദ്രത ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പരിധിയുടെ 20 മടങ്ങ് രേഖപ്പെടുത്തി, ഇത് നഗരത്തിൽ എല്ലാ പ്രൈമറി ക്ലാസുകള്‍ അടച്ചുപൂട്ടാനും ട്രക്കുകളുടെ പ്രവേശനം നിയന്ത്രിക്കാനും സർക്കാരിനെ പ്രേരിപ്പിച്ചു.
അടുത്തിടെ ഡൽഹി സർക്കാർ പടക്കം പൊട്ടിക്കുന്നതിനെതിരെ നിരോധനം ഏർപ്പെടുത്തിയിരുന്നു. വായു മലിനീകരണ൦ കുറയ്ക്കാൻ കൃത്രിമ മഴ എന്ന ആശയം പരിഗണിക്കവെ പെട്ടെന്നുള്ള മഴ വലിയ ആശ്വാസം നൽകിയിരുന്നു.സർക്കാരിൻ്റെ 'ദിയാ ജലാവോ, പതഖേ നഹി' കാമ്പെയ്‌നും പടക്കങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവും ഉണ്ടായിരുന്നിട്ടും, ദീപാവലി ആഘോഷങ്ങൾ നഗരത്തിൻ്റെ വെളിച്ചം മങ്ങാൻ സാധയതയുണ്ട്. .
നഗരത്തിൽ വിവിധയിടങ്ങളിൽ ദീപാവലി പ്രമാണച്ച് പടക്കം കത്തിച്ചതിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.ലോധി റോഡ്, ആർകെ പുരം, കരോൾ ബാഗ്, പഞ്ചാബി ബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ഞായറാഴ്ച രാത്രിയിലെ ദൃശ്യങ്ങൾ ദേശീയ തലസ്ഥാനത്തെ പല പ്രദേശങ്ങളിലും രാത്രി ആകാശ൦ തീവ്രമായ പടക്കങ്ങളുടെ ജ്വാലയിൽ പ്രകാശിപ്പിക്കുന്നത് കാണാമായിരുന്നു.