9 April 2025 11:01 AM
യുഎസ് താരിഫുകൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾ കണക്കിലെടുത്ത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് തുടർച്ചയായ രണ്ടാം തവണയും പോളിസി നിരക്കുകൾ കുറച്ചിട്ടും ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 379.93 പോയിന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 73,847.15 ലും നിഫ്റ്റി 136.70 പോയിന്റ് അഥവാ 0.61 ശതമാനം ഇടിഞ്ഞ് 22,399.15 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
* നേട്ടമുണ്ടാക്കിയ ഓഹരികൾ
നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റാൻ, പവർ ഗ്രിഡ്, അൾട്രാടെക് സിമൻറ്, ഐടിസി
* നഷ്ടം നേരിട്ട ഓഹരികൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെക് മഹീന്ദ്ര, ലാർസൻ & ട്യൂബ്രോ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ആക്സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൻടിപിസി
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, എഫ്എംസിജി എന്നിവ ഒഴികെ മറ്റെല്ലാ മേഖല സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. ഓട്ടോ സൂചിക (+0.1 %), എഫ്‌എംസിജി (+1.78 ) ശതമാനവും ഉയർന്നു. അതേസമയം നിഫ്റ്റി ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, പിഎസ്‌യു ബാങ്ക് എന്നിവ 2 ശതമാനം വീതം ഇടിഞ്ഞു.
ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.8 ശതമാനവും സ്‌മോൾക്യാപ് സൂചിക 1 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 4.83 ശതമാനം ഉയർന്ന് 21.43 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ ടോക്കിയോയിലെ നിക്കി 225 സൂചിക 4 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലെ കോസ്പിയും ഷാങ്ഹായ് എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിലെ ഹാങ്ങും താഴ്ന്നു. സെങ് ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്പിലെ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. ചൊവ്വാഴ്ച യുഎസ് വിപണികളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.
ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 4.23 ശതമാനം ഇടിഞ്ഞ് ബാരലിന് 60.16 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 45 പൈസ ഇടിഞ്ഞ് 86.71 ൽ അവസാനിച്ചു.