13 Feb 2025 11:16 AM GMT
തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ ഇടിഞ്ഞു. സെൻസെക്സ് 32.11 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 76,138.97 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13.85 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 23,031.40 ലെത്തി. ഐടി, ബാങ്കിംഗ് ഓഹരികളിലെ വിൽപ്പനയും വിദേശ ഫണ്ട് ഒഴുക്കും വിപണിയുടെ ഇടിവിന് കാരണമായി.
സെൻസെക്സ് ഓഹരികൾ
സെൻസെക്സ് ഓഹരികളിൽ സൺ ഫാർമ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൊമാറ്റോ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്ട്സ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെസ്‌ലെ, ടൈറ്റൻ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ഫാർമ, മെറ്റൽ, ഹെൽത്ത്കെയർ, പ്രൈവറ്റ് ബാങ്കുകൾ, റിയൽറ്റി സൂചികകൾ 1.47 ശതമാനം വരെ നേട്ടത്തോടെ ക്ലോസ് ചെയ്തു. അതേസമയം ഓട്ടോ, ഐടി, എഫ്എംസിജി, പിഎസ്‌യു ബാങ്ക്, ഒഎംസി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനം വരെ നഷ്ടത്തിൽ അവസാനിച്ചു.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.25 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി സ്‌മോൾകാപ്പ് 100 സൂചിക 0.37 ശതമാനം ഇടിഞ്ഞു.. ഇന്ത്യ വിക്സ് 0.40 ശതമാനം ഉയർന്ന് 14.96 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ എന്നിവ പോസിറ്റീവ് മേഖലയിലാണ്. എന്നാൽ ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം നടത്തിയത്. ബുധനാഴ്ച യുഎസ് വിപണികൾ താഴ്ന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.94 ശതമാനം കുറഞ്ഞ് ബാരലിന് 74.47 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 86.92 ൽ എത്തി.