12 March 2025 4:29 PM IST
ഇന്ത്യൻ ഓഹരി വിപണി തകർച്ചയിൽ തുടരുന്നു. സെൻസെക്സ് 72.56 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 74,029.76 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 27.40 പോയിന്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 22,470.50 ൽ അവസാനിച്ചു. ഐടി, ടെലികോം, റിയൽറ്റി ഓഹരികളിലെ കനത്ത വിൽപ്പന സമ്മർദ്ദമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
സെൻസെസ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ഇൻഡസ്ഇൻഡ് ബാങ്കാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഓഹരി 5 ശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, സൺ ഫാർമ എന്നിവയാണ് പ്രധാനമായി നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ. അതേസമയം ഇൻഫോസിസ് 4 ശതമാനത്തിലധികം ഇടിഞ്ഞു. ടെക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ്, ആക്സിസ് ബാങ്ക്, അദാനി പോർട്ട്‌സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, സൊമാറ്റോ, എസ്‌ബിഐ എന്നി ഓഹരികൾ 1 മുതൽ 3 ശതമാനം വരെ നഷ്ടത്തിൽ അവസാനിച്ചു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, ബാങ്ക്, ഫാർമ എന്നിവ 0.5 ശതമാനം വീതം ഉയർന്നു. അതേസമയം മെറ്റൽ, ഐടി, റിയൽറ്റി, ടെലികോം, പിഎസ്‌യു ബാങ്ക്, മീഡിയ എന്നിവ 0.5-3 ശതമാനം വരെ താഴ്ന്നു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. ഇന്ത്യ വിക്സ് -2.70 ശതമാനം ഇടിഞ്ഞ് 13.69 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ടോക്കിയോ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലായിരുന്നു വ്യാപാരം. ചൊവ്വാഴ്ച വാൾസ്ട്രീറ്റ് നെഗറ്റീവ് സോണിൽ അവസാനിച്ചു.
ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് ഓയിൽ 0.34 ശതമാനം ഉയർന്ന് ബാരലിന് 69.80 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഉയർന്ന് 87.19 ൽ ക്ലോസ് ചെയ്തു.