image

9 March 2025 1:59 PM IST

Stock Market Updates

എഫ്പിഐകള്‍ ഓഹരികളില്‍നിന്ന് പിന്‍വലിച്ചത് 24,753 കോടി

MyFin Desk

fpi withdraw rs 24,753 crore from stocks
X

Summary

  • ഈവര്‍ഷം ഇതുവരെ എഫ്പിഐകളുടെ മൊത്തം പിന്‍വലിക്കല്‍ 1.37 ലക്ഷം കോടി രൂപയിലെത്തി
  • തുടര്‍ച്ചയായ 13-ാം ആഴ്ചയിലെ അറ്റ പിന്‍വലിക്കലാണിത്
  • തുടര്‍ച്ചയായ വില്‍പ്പനയ്ക്ക് പ്രധാന കാരണം ആഗോള, ആഭ്യന്തര ഘടകങ്ങളുടെ സമ്മര്‍ദ്ദം


ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതും കോര്‍പ്പറേറ്റ് വരുമാനം കുറഞ്ഞതും കാരണം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തുടരുന്നു. മാര്‍ച്ച് ആദ്യ വാരത്തില്‍ പിന്‍വലിക്കപ്പെട്ടത് 24,753 കോടി രൂപയാണ്.

ഫെബ്രുവരിയില്‍ ഓഹരികളില്‍ നിന്ന് 34,574 കോടി രൂപയും ജനുവരിയില്‍ 78,027 കോടി രൂപയും പിന്‍വലിച്ചതിന് ശേഷമാണിത്. 2025 ല്‍ ഇതുവരെ എഫ്പിഐകളുടെ മൊത്തം പിന്‍വലിക്കല്‍ 1.37 ലക്ഷം കോടി രൂപയിലെത്തിയതായി ഡെപ്പോസിറ്ററികളുടെ ഡാറ്റ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ 13-ാം ആഴ്ചയിലെ അറ്റ പിന്‍വലിക്കലാണിത്. 2024 ഡിസംബര്‍ 13 മുതല്‍, എഫ്പിഐകള്‍ 17.1 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇക്വിറ്റി ഓഹരികള്‍ വിറ്റഴിച്ചു. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയ്ക്ക് പ്രധാന കാരണം ആഗോള, ആഭ്യന്തര ഘടകങ്ങളുടെ സമ്മര്‍ദ്ദമാണ്.

ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് ഒരു പ്രധാന കാരണമായി തുടരുന്നു. ഇത് നിക്ഷേപകരുടെ വികാരത്തെ സാരമായി ബാധിക്കുന്നു. മെക്‌സിക്കോ, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് ഉയര്‍ന്ന താരിഫ് ചുമത്തിയതും ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പരസ്പര താരിഫ് ഏര്‍പ്പെടുത്താനിരിക്കുന്നതും വിപണി വികാരത്തെ ബാധിച്ചുവെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റിന്റെ റിസര്‍ച്ച് മാനേജര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

ആഭ്യന്തര വിപണിയില്‍, നിക്ഷേപകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കോര്‍പ്പറേറ്റ് വരുമാനത്തിലെ മങ്ങിയ പ്രകടനം നെഗറ്റീവ് വികാരത്തിന് ആക്കം കൂട്ടി. ഇത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ജാഗ്രത പാലിക്കാന്‍ എഫ്പിഐകളെ പ്രേരിപ്പിച്ചു.

രൂപയുടെ മൂല്യത്തകര്‍ച്ച ഈ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്, ഇത് ഇന്ത്യന്‍ ആസ്തികളുടെ ആകര്‍ഷണീയത കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

രൂപയുടെ മൂല്യത്തകര്‍ച്ച എഫ്പിഐകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്ന് ഡെസേര്‍വിന്റെ സഹസ്ഥാപകനായ വൈഭവ് പോര്‍വാള്‍ ചൂണ്ടിക്കാട്ടി. അതേസമയം, ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് 12.5 ശതമാനവും ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് 20 ശതമാനവും നികുതി ചുമത്തുന്ന ഇന്ത്യയുടെ നികുതി ഘടന, ഇതര വിപണികളുമായി വ്യത്യസ്തമാണ്.

ആകര്‍ഷകമായ മൂല്യനിര്‍ണ്ണയങ്ങളും വന്‍കിട ബിസിനസുകള്‍ക്കായി ചൈനീസ് സര്‍ക്കാര്‍ സമീപകാലത്ത് സ്വീകരിച്ച പോസിറ്റീവ് സംരംഭങ്ങളും ചൈനീസ് ഓഹരികളോടുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യവും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ എടുത്തുപറഞ്ഞു.

ഇത് ചൈനീസ് ഓഹരി വിപണികളില്‍ ശ്രദ്ധേയമായ ഒരു കുതിപ്പിന് കാരണമായി. ഹാങ് സെങ് സൂചിക ഈ വര്‍ഷം ഇതുവരെ 23.48 ശതമാനം നേട്ടം കൈവരിച്ചു.

എന്നിരുന്നാലും, 2008 മുതല്‍ ചൈനീസ് കോര്‍പ്പറേറ്റ് വരുമാനം തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍, ഇതൊരു ഹ്രസ്വകാല ചാക്രിക വ്യാപാരമായിരിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഡോളര്‍ സൂചികയിലെ സമീപകാല ഇടിവ് യുഎസിലേക്കുള്ള ഫണ്ടിന്റെ ഒഴുക്ക് പരിമിതപ്പെടുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

വര്‍ധിച്ചുവരുന്ന അനിശ്ചിതത്വം കണക്കിലെടുത്ത്, നിക്ഷേപകര്‍ സാമ്പത്തികം, ടെലികോം, ഹോട്ടലുകള്‍, വ്യോമയാനം തുടങ്ങിയ ആഭ്യന്തര ഉപഭോഗാധിഷ്ഠിത മേഖലകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും ബാഹ്യമായി ബന്ധപ്പെട്ട മേഖലകളില്‍ നിന്ന് മാറുകയും ചെയ്യുന്നു.

2024-ല്‍ ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപം ഗണ്യമായി കുറച്ച വിദേശ നിക്ഷേപകരുടെ ജാഗ്രതാ സമീപനമാണ് മൊത്തത്തിലുള്ള പ്രവണത സൂചിപ്പിക്കുന്നത്.