18 Feb 2025 11:18 AM GMT
തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കും കോർപ്പറേറ്റ് വരുമാനത്തിലെ മാന്ദ്യവും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതിനാൽ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു.
സെൻസെക്സ് 29.47 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 75,967.39 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 14.20 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 22,945.30 ൽ ക്ലോസ് ചെയ്തു.
സെൻസെസ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ എൻടിപിസി, സൊമാറ്റോ, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎൽ ടെക് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ്, ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിസി, ഏഷ്യൻ പെയിന്റ്സ് എന്നി ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
ഫാർമ, എഫ്‌എംസിജി, മീഡിയ, പിഎസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 0.5-1.2 ശതമാനം ഇടിവ് നേരിട്ടപ്പോൾ ഐടി, പവർ, ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.5% വീതം ഉയർന്നു.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.20 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 1.59 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 0.36 ശതമാനം ഉയർന്ന് 15.67 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ട്രെൻഡിൽ സ്ഥിരത കൈവരിച്ചപ്പോൾ ഷാങ്ഹായ് താഴ്ന്ന നിലയിലായിരുന്നു. യൂറോപ്യൻ വിപണികൾ കൂടുതലും താഴ്ന്ന നിലയിലായിരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ അവധിയായിരുന്നു.
ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.73 ശതമാനം ഉയർന്ന് ബാരലിന് 75.77 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഇടിഞ്ഞ് 86.96 ൽ ക്ലോസ് ചെയ്തു.