24 March 2025 4:04 PM IST
സംസ്ഥാനത്ത് തേങ്ങ വില കുതിക്കുന്നു. കിലോയ്ക്ക് 60 രൂപ വരെയാണ് വില. ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. എന്നാല്‍ വിലവര്‍ദ്ധനയുടെ നേട്ടം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കഴിഞ്ഞ ഓണത്തിന് മുമ്പ് വരെ പച്ചത്തേങ്ങയുടെ വില 39 വരെ എത്തിയിരുന്നു. പിന്നീട് വില 47ലും എത്തി. എന്നാൽ പിന്നീട് വില 40ലേക്ക് താഴ്ന്നു.
തേങ്ങവില വര്‍ദ്ധിച്ചതിനൊപ്പം വെളിച്ചെണ്ണ വിലയും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. കൊപ്രക്കും, കൊട്ടത്തേങ്ങക്കും ഉൾപ്പെടെ വില വർധിച്ചിട്ടുണ്ട്. 285 മുതൽ 320 വരെയാണ് വെളിച്ചെണ്ണയുടെ വില. നിലവിലെ വില ഇനിയും വർധിക്കുമെന്നും തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴെന്നും വ്യാപാരികൾ പറയുന്നു.
തേങ്ങാ വില ഉയർന്നതിനൊപ്പം ഇളനീർ വിലയും വർധിച്ചു. മാസങ്ങൾക്ക് മുമ്പ് 35 മുതൽ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോൾ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, അട്ടപ്പാടി ഭാഗങ്ങളിൽ നിന്നാണ് കൂടുതലായി ഇളനീർ എത്തുന്നത്. വേനൽച്ചൂട് കൂടുന്നതോടെ ഇളനീർ കച്ചവടവും കൂടും. രണ്ടു മാസം കൂടി ചൂട് തുടരുമെന്നതിനാൽ ഇളനീർ വില ഉടനൊന്നും കുറയാൻ സാദ്ധ്യതയില്ലെന്നും കച്ചവടക്കാർ പറയുന്നു.