5 March 2022 10:05 AM IST
Summary
നോ-ഫ്ലൈ സോണിനായുള്ള ഉക്രെയ്നിന്റെ അഭ്യർത്ഥന നാറ്റോ നിരസിച്ചതായി അൽജസിറ ചാനൽ റിപ്പോർട്ട് ചെയ്തു. ഈ നീക്കം തന്റെ രാജ്യത്തിന് നേരെയുള്ള റഷ്യൻ ബോംബിംഗിന് അനുവാദം നൽകുകയാണെന്ന് പറഞ്ഞു പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പാശ്ചാത്യ ശക്തികളെ രൂക്ഷമായി വിമർശിച്ചു. ബ്രസൽസിൽ 30 അംഗ സഖ്യത്തിന്റെ അടിയന്തര യോഗത്തിന് ശേഷമാണ് നാറ്റോയുടെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് തീരുമാനം പ്രഖ്യാപിച്ചത്. റഷ്യൻ മിസൈലുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും യുക്രെയ്‌നെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് നാറ്റോ സേന റഷ്യൻ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തേണ്ടിവരുമെന്ന് […]
നോ-ഫ്ലൈ സോണിനായുള്ള ഉക്രെയ്നിന്റെ അഭ്യർത്ഥന നാറ്റോ നിരസിച്ചതായി അൽജസിറ ചാനൽ റിപ്പോർട്ട് ചെയ്തു.
ഈ നീക്കം തന്റെ രാജ്യത്തിന് നേരെയുള്ള റഷ്യൻ ബോംബിംഗിന് അനുവാദം നൽകുകയാണെന്ന് പറഞ്ഞു പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പാശ്ചാത്യ ശക്തികളെ രൂക്ഷമായി വിമർശിച്ചു.
ബ്രസൽസിൽ 30 അംഗ സഖ്യത്തിന്റെ അടിയന്തര യോഗത്തിന് ശേഷമാണ് നാറ്റോയുടെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് തീരുമാനം പ്രഖ്യാപിച്ചത്.
റഷ്യൻ മിസൈലുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും യുക്രെയ്‌നെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് നാറ്റോ സേന റഷ്യൻ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു, ഈ നീക്കം "യൂറോപ്പിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ യുദ്ധത്തിന്" കാരണമാകും.
“ഞങ്ങൾ ഈ സംഘർഷത്തിന്റെ ഭാഗമല്ല,” അദ്ദേഹം പറഞ്ഞു. “ഈ യുദ്ധം യുക്രെയ്‌നിനപ്പുറം വർദ്ധിക്കുന്നത് തടയാൻ നാറ്റോ സഖ്യകക്ഷികൾ എന്ന നിലയിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്, കാരണം അത് കൂടുതൽ അപകടകരവും കൂടുതൽ വിനാശകരവും കൂടുതൽ മനുഷ്യർക്ക് കഷ്ടതയ്ക്കും കാരണമാകും".
ഒരു പ്രസംഗത്തിൽ യുക്രെയ്ൻ പ്രസിഡന്റ് ഈ തീരുമാനത്തെ വിമർശിച്ചു.
“ഇന്ന് നാറ്റോയുടെ ദുർബലമായ, ആശയക്കുഴപ്പത്തിലായ ഒരു ഉച്ചകോടി ആയിരുന്നു. യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഒന്നാമത്തെ ലക്ഷ്യമായി എല്ലാവരും കണക്കാക്കുന്നില്ലെന്ന് വ്യക്തമായിരുന്നു ഈ ഉച്ചകോടിയിൽ,” സെലെൻസ്‌കി ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
"ഇന്ന്, സഖ്യത്തിന്റെ നേതൃത്വം ഉക്രേനിയൻ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടുതൽ ബോംബാക്രമണത്തിന് പച്ചക്കൊടി കാണിച്ചു, ഒരു നോ-ഫ്ലൈ സോൺ സ്ഥാപിക്കാൻ വിസമ്മതിച്ചു." അദ്ദേഹം പ്രതികരിച്ചു.