image

29 Sep 2024 5:53 AM GMT

Industries

വയാകോം18-ഡിസ്നി ലയനം: സ്റ്റാര്‍ ഇന്ത്യയ്ക്ക് ലൈസന്‍സ് കൈമാറാന്‍ സര്‍ക്കാര്‍ അനുമതി

MyFin Desk

viacom18-disney merger in final stages
X

Summary

  • സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ബിസിനസ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് കമ്പനികള്‍ ലയനത്തിന് തയ്യാറെടുക്കുന്നത്
  • ലയനത്തോടെ 70,000 കോടിയിലധികം മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം സൃഷ്ടിക്കപ്പെടും


റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാധ്യമ സ്ഥാപനങ്ങളുടെ കൈവശമുള്ള വാര്‍ത്താ ഇതര ടിവി ചാനലുകളുടെ ലൈസന്‍സ് സ്റ്റാര്‍ ഇന്ത്യയിലേക്ക് കൈമാറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ടിവി 18 ബ്രോഡ്കാസ്റ്റിന്റെയും റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം, സെപ്റ്റംബര്‍ 27 ലെ ഉത്തരവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇതിന് അനുമതി നല്‍കി. ഇത് 'കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും'.

ഇപ്പോള്‍, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ബിസിനസ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഇരുപക്ഷവും ലയനത്തിന്റെ അവസാന ഘട്ടത്തിലാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെയും മാധ്യമ ആസ്തികള്‍ ലയിക്കുന്നതോടെ 70,000 കോടിയിലധികം മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം സൃഷ്ടിക്കപ്പെടും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഡിജിറ്റല്‍ 18 മീഡിയ ലിമിറ്റഡ്, സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാര്‍ ടെലിവിഷന്‍ പ്രൊഡക്ഷന്‍സ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്ന നിര്‍ദ്ദിഷ്ട കോമ്പിനേഷന്‍ അംഗീകരിച്ചതായി സിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

വയാകോം 18 റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമാണ്, എസ്‌ഐപിഎല്‍ പൂര്‍ണ്ണമായും വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ സ്ഥാപിതമായ എസ്‌ഐപിഎല്‍ എന്ന കമ്പനി പരോക്ഷമായി വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ളതാണ്.

എന്നിരുന്നാലും, ഇരു കക്ഷികളും നടത്തിയ യഥാര്‍ത്ഥ ഇടപാടില്‍ സ്വമേധയാ വരുത്തിയ മാറ്റങ്ങള്‍ സിസിഐ വെളിപ്പെടുത്തിയിട്ടില്ല.

കരാര്‍ പ്രകാരം, രണ്ട് സ്ട്രീമിംഗ് സേവനങ്ങളും 120 ടെലിവിഷന്‍ ചാനലുകളും ഉള്‍ക്കൊള്ളുന്ന സംയുക്ത സ്ഥാപനത്തിന്റെ 63.16 ശതമാനം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ആര്‍ഐഎല്ലും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും കൈവശം വയ്ക്കും.

സംയോജിത സ്ഥാപനത്തില്‍ ബാക്കിയുള്ള 36.84 ശതമാനം ഓഹരി വാള്‍ട്ട് ഡിസ്‌നി കൈവശം വയ്ക്കും.