image

17 Feb 2025 7:32 AM GMT

Textiles

ടെക്‌സ്‌റ്റൈല്‍: ഒന്‍പത് ലക്ഷം കോടിയുടെ കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന് മോദി

MyFin Desk

textile sector will achieve export target of rs 9 lakh crore, says pm
X

Summary

  • 2030- എന്ന സമയപരിധിക്കുമുമ്പ് കയറ്റുമതി ലക്ഷ്യം കൈവരിക്കും
  • നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിക്കാരാണ് ഇന്ത്യ


2030- എന്ന സമയപരിധിക്കുമുമ്പ് രാജ്യത്തെ ടെക്‌സ്റ്റൈല്‍ മേഖല 9 ലക്ഷം കോടി രൂപയുടെ വാര്‍ഷിക കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിക്കാരാണ് ഇന്ത്യഎന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത് ടെക്‌സ് 2025-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 3 ലക്ഷം കോടി രൂപയുടെ തുണിത്തര കയറ്റുമതിയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. ഇത് മൂന്നിരട്ടിയാക്കി 9 ലക്ഷം കോടി രൂപയുടെ കയറ്റുമതി നേടുകയാണ് ലക്ഷ്യം.

കഴിഞ്ഞ ദശകത്തില്‍ നടപ്പിലാക്കിയ കഠിനാധ്വാനവും സ്ഥിരമായ നയങ്ങളുമാണ് ഈ വിജയത്തിന് കാരണമായത്, ഈ കാലയളവില്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ വിദേശ നിക്ഷേപം ഇരട്ടിയാക്കാന്‍ ഇത് കാരണമായി-മോദി പറഞ്ഞു.

ഈ മേഖല ഒരു പ്രധാന തൊഴില്‍ ജനറേറ്ററാണ്, കൂടാതെ നിര്‍മ്മാണ മേഖലയിലേക്ക് 11 ശതമാനം സംഭാവന നല്‍കുന്നു.

2025-26 ല്‍ ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് 5,272 കോടി രൂപ കേന്ദ്ര ബജറ്റില്‍ അനുവദിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റായ 4,417.03 കോടിയേക്കാള്‍ 19 ശതമാനം വര്‍ധനവ് ഇവിടെ ഉണ്ടായി.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഭാരത് ടെക്സ് ടെക്സ്റ്റൈല്‍ വ്യവസായത്തിലെ ഏറ്റവും വലിയ ഇവന്റാണ്. രണ്ട് വേദികളിലായി വ്യാപിച്ചുകിടക്കുന്ന മെഗാ എക്സ്പോ മുഴുവന്‍ ടെക്സ്റ്റൈല്‍ ഇക്കോസിസ്റ്റം പ്രദര്‍ശിപ്പിക്കുന്നു. ഭാരത് ടെക്‌സ് ഇന്ന് സമാപിക്കും.

ഭാരത് ടെക്സ് ഒരു വലിയ ആഗോള പരിപാടിയായി മാറിക്കൊണ്ടിരിക്കുകയാണ്, അതില്‍ 120 ലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്നു, മോദി പറഞ്ഞു.ഉയര്‍ന്ന ഗ്രേഡ് കാര്‍ബണ്‍ ഫൈബര്‍ ഉല്‍പ്പാദിപ്പിക്കുന്ന ദിശയിലേക്ക് ഇന്ത്യ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് സഹായം നല്‍കണമെന്ന് പ്രധാനമന്ത്രി ബാങ്കിംഗ് മേഖലയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യയുടെ തുണിത്തരങ്ങളും വസ്ത്ര കയറ്റുമതിയും കഴിഞ്ഞ വര്‍ഷം 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിന് ഐഐടി പോലുള്ള പ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിക്കാനും മോദി ടെക്‌സ്‌റ്റൈല്‍ വ്യവസായത്തോട് ആഹ്വാനം ചെയ്തു.