image

2 July 2024 2:00 PM GMT

Industries

സ്പൈസ് ജെറ്റിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് കോടതി അലക്ഷ്യ നോട്ടീസ്

MyFin Desk

contempt notice to spicejet from delhi high court
X

Summary

  • സ്പൈസ്ജെറ്റിനും ഡയറക്ടര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും എതിരെ ഡല്‍ഹി ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു
  • ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് മെയ് 27 ന് സ്‌പൈസ് ജെറ്റിന് നിര്‍ദേശം നല്‍കിയിരുന്നു
  • സ്‌പൈസ് ജെറ്റ് സെക്യൂരിറ്റിയായി ഒരു മില്യണ്‍ ഡോളര്‍ വീതം നല്‍കിയിട്ടുണ്ട്


രണ്ട് ബോയിംഗ് വിമാനങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട മെയ് 27ലെ ഉത്തരവ് പാലിക്കാത്തതിന് സ്പൈസ്ജെറ്റിനും ഡയറക്ടര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും എതിരെ

ഡല്‍ഹി ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചാണ് നോട്ടീസ്. എന്നാല്‍ ജൂലൈ എട്ടിനകം സ്‌പൈസ്ജെറ്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കുമെന്ന് ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

14 മില്യണ്‍ ഡോളര്‍ കുടിശ്ശിക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ജൂണ്‍ 17-നോ അതിനുമുമ്പോ രണ്ട് ബോയിംഗ് വിമാനങ്ങളും മൂന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനുകളും സാങ്കേതിക രേഖകള്‍ സഹിതം ടിഡബ്‌ള്യുസി ഏവിയേഷന്‍ ക്യാപിറ്റലിന് കൈമാറാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് മെയ് 27 ന് സ്‌പൈസ് ജെറ്റിന് നിര്‍ദേശം നല്‍കിയിരുന്നു.

സ്പൈസ്ജെറ്റിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് സിബല്‍, ഒരു മാസത്തെ സമയം നീട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ എയര്‍ലൈന്‍ രണ്ട് വിമാനങ്ങളും തിരിച്ചയച്ചിട്ടുണ്ടെന്നും എന്നാല്‍ എഞ്ചിനുകള്‍ കൈമാറാന്‍ കുറച്ച് സമയം വേണമെന്നും കോടതിയെ അറിയിച്ചു.

മറ്റ് രണ്ട് വാടകക്കാരില്‍ നിന്ന് രണ്ട് എഞ്ചിനുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് സ്‌പൈസ് ജെറ്റ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും സെക്യൂരിറ്റിയായി ഒരു മില്യണ്‍ ഡോളര്‍ വീതവും പാട്ട വാടകയ്ക്ക് പ്രതിമാസം 65,000 ഡോളറും നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു.